Categories: Diocese

തെക്കന്‍ കുരിശുമലയില്‍ ഫാത്തിമ മാതാ തിരുസ്വരൂപത്തിന്‌ വരവേല്‍പ്പ്‌

തെക്കന്‍ കുരിശുമലയില്‍ ഫാത്തിമ മാതാ തിരുസ്വരൂപത്തിന്‌ വരവേല്‍പ്പ്‌

ഉണ്ടന്‍കോട്‌; നെയ്യാറ്റിന്‍കര രുപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഫാത്തിമ മാതാ തിരുസ്വരൂപത്തിന്‌ ഉജ്ജ്വലമായ വരവേല്‍പ്‌ നല്‍കി. 1917 -ല്‍ ഫ്രാന്‍സിലെ ഫാത്തിമായില്‍ പരിശുദ്ധ കന്യാമറിയം മൂന്ന്‌ ഇടയബാലകര്‍ക്ക്‌ പ്രത്യക്ഷപ്പെട്ട്‌ ദര്‍ശനം നല്‍കിയതിന്റെ ശതാബ്‌ദിയാഘോഷം കത്തോലിക്കാസഭ ലോകമാസകലം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ്‌ ഫ്രാന്‍സിലെ ഫാത്തിമായില്‍ നിന്നുമുള്ള തിരുസ്വരൂപം ദേശാന്തരതീര്‍ത്ഥാടനം നടത്തുന്നത്‌. ഭാരതത്തില്‍ തീര്‍ത്ഥാടനം ആരംഭിച്ചതിന്റെ 59-ാം ദിനമാണ്‌ കുരിശുമലയിലെത്തിയത്‌.

തെക്കന്‍ കുരിശുമല സംഗമവേദിയില്‍ സ്വാഗത നൃത്തത്തോടുകൂടി തിരുസ്വരൂപത്തെ സ്വീകരിച്ചു. മാതൃവന്ദനത്തിന്‌ ശേഷം കേരള കരിസ്‌മാറ്റിക്‌ കമ്മിഷന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ താന്നിക്കല്‍, ഷിജു ജോസ്‌, ബെന്‍രാജ്‌ എന്നിവര്‍ ഫാത്തിമ സന്ദേശം നല്‍കി.
സംഗമവേദിയില്‍ നടന്ന ആഘോഷമായ ദിവ്യബലിയ്‌ക്ക്‌ തീര്‍ത്ഥാടനകേന്ദ്രം ഡയറക്‌ടര്‍ മോണ്‍. ഡോ.വിന്‍സെന്റ്‌ കെ. പീറ്റര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സന്ദേശയാത്ര ഡയറക്‌ടര്‍ ഫാ. ജോസഫ്‌ എഴുമാലി വചന സന്ദേശം നല്‍കി. ഫാ. സാജന്‍ ആന്റണി, ഫാ.പ്രദീപ്‌ ആന്റോ, ഫാ.സജി തോമസ്‌, ഫാ.ജോസഫ് ഷാജി, ഫാ.ബിനു റ്റി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തുടര്‍ന്ന്‌ ജാഗരണ പ്രാര്‍ത്ഥന, അഖണ്ഡജപമാല, ലിറ്റിനി എന്നിവ നടന്നു. ബ്രദര്‍ സെറാഫിന്‍, ജോണ്‍, ജെനി, ടോണി എന്നിവര്‍ നേതൃത്വം നല്‍കി. തിരുസ്വരൂപത്തെ വണങ്ങാനും, ആരാധിക്കാനും രാത്രിയിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നും നൂറ്‌കണക്കിന്‌ വിശ്വാസികള്‍ എത്തിചേര്‍ന്നു. സുരക്ഷാക്രമീകരണങ്ങള്‍ക്ക്‌ കേരള പോലീസും വോളന്റിയേഴ്‌സും നേതൃത്വം നല്‍കി. ബുധനാഴ്‌ച രാവിലെ തിരുസ്വരൂപ യാത്രയയപ്പ്‌ ശുശ്രൂഷയിലും അനേകം വിശ്വാസികള്‍ പങ്കെടുത്തു. മരിയന്‍ നൊവേന, ജപമാല എന്നിവയും നടന്നു. സമാപന ദിവ്യബലിയ്‌ക്ക്‌ കുരിശുമല ഇടവക വികാരി ഫാ.സാജന്‍ ആന്റണി മുഖ്യകാര്‍മ്മികനായിരുന്നു. തുടര്‍ന്ന്‌ നടന്ന സമ്മേളനം മോണ്‍.ഡോ.വിന്‍സെന്റ്‌ കെ. പീറ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.ജി.രാജേന്ദ്രന്‍, സാബു കുരിശുമല, ജയന്തി, ലൂയിസ്‌, വിന്‍സെന്റ്‌, ക്രിസ്‌തുദാസ്‌, അനില്‍ ആറുകാണി എന്നിവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

6 days ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago