
ഉണ്ടന്‍കോട്; നെയ്യാറ്റിന്‍കര രുപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഫാത്തിമ മാതാ തിരുസ്വരൂപത്തിന് ഉജ്ജ്വലമായ വരവേല്‍പ് നല്‍കി. 1917 -ല്‍ ഫ്രാന്‍സിലെ ഫാത്തിമായില്‍ പരിശുദ്ധ കന്യാമറിയം മൂന്ന് ഇടയബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്‍കിയതിന്റെ ശതാബ്‌ദിയാഘോഷം കത്തോലിക്കാസഭ ലോകമാസകലം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഫ്രാന്‍സിലെ ഫാത്തിമായില്‍ നിന്നുമുള്ള തിരുസ്വരൂപം ദേശാന്തരതീര്‍ത്ഥാടനം നടത്തുന്നത്. ഭാരതത്തില്‍ തീര്‍ത്ഥാടനം ആരംഭിച്ചതിന്റെ 59-ാം ദിനമാണ് കുരിശുമലയിലെത്തിയത്.
തെക്കന്‍ കുരിശുമല സംഗമവേദിയില്‍ സ്വാഗത നൃത്തത്തോടുകൂടി തിരുസ്വരൂപത്തെ സ്വീകരിച്ചു. മാതൃവന്ദനത്തിന് ശേഷം കേരള കരിസ്‌മാറ്റിക് കമ്മിഷന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ താന്നിക്കല്‍, ഷിജു ജോസ്, ബെന്‍രാജ് എന്നിവര്‍ ഫാത്തിമ സന്ദേശം നല്‍കി.
സംഗമവേദിയില്‍ നടന്ന ആഘോഷമായ ദിവ്യബലിയ്‌ക്ക് തീര്‍ത്ഥാടനകേന്ദ്രം ഡയറക്‌ടര്‍ മോണ്‍. ഡോ.വിന്‍സെന്റ് കെ. പീറ്റര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സന്ദേശയാത്ര ഡയറക്‌ടര്‍ ഫാ. ജോസഫ് എഴുമാലി വചന സന്ദേശം നല്‍കി. ഫാ. സാജന്‍ ആന്റണി, ഫാ.പ്രദീപ് ആന്റോ, ഫാ.സജി തോമസ്, ഫാ.ജോസഫ് ഷാജി, ഫാ.ബിനു റ്റി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
തുടര്‍ന്ന് ജാഗരണ പ്രാര്‍ത്ഥന, അഖണ്ഡജപമാല, ലിറ്റിനി എന്നിവ നടന്നു. ബ്രദര്‍ സെറാഫിന്‍, ജോണ്‍, ജെനി, ടോണി എന്നിവര്‍ നേതൃത്വം നല്‍കി. തിരുസ്വരൂപത്തെ വണങ്ങാനും, ആരാധിക്കാനും രാത്രിയിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നും നൂറ്‌കണക്കിന് വിശ്വാസികള്‍ എത്തിചേര്‍ന്നു. സുരക്ഷാക്രമീകരണങ്ങള്‍ക്ക് കേരള പോലീസും വോളന്റിയേഴ്‌സും നേതൃത്വം നല്‍കി. ബുധനാഴ്‌ച രാവിലെ തിരുസ്വരൂപ യാത്രയയപ്പ് ശുശ്രൂഷയിലും അനേകം വിശ്വാസികള്‍ പങ്കെടുത്തു. മരിയന്‍ നൊവേന, ജപമാല എന്നിവയും നടന്നു. സമാപന ദിവ്യബലിയ്‌ക്ക് കുരിശുമല ഇടവക വികാരി ഫാ.സാജന്‍ ആന്റണി മുഖ്യകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് നടന്ന സമ്മേളനം മോണ്‍.ഡോ.വിന്‍സെന്റ് കെ. പീറ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.ജി.രാജേന്ദ്രന്‍, സാബു കുരിശുമല, ജയന്തി, ലൂയിസ്, വിന്‍സെന്റ്, ക്രിസ്‌തുദാസ്, അനില്‍ ആറുകാണി എന്നിവര്‍ പ്രസംഗിച്ചു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.