സ്വന്തം ലേഖകന്‍
സ്പെയിന്‍ :സ്പെയിനിലെ ഗ്രനാദയില്‍ വൈദികന്‍ കയെത്താനൊ ഹിമേനെസ് മര്‍ത്തീന്‍ ഉള്‍പ്പെടെ സ്പെയിന്‍ സ്വദേശികളായ 16 നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊയാണ് വാഴ്ത്തപെട്ട പദവു പ്രഖ്യാപനത്തിന് നേതൃത്വം നല്‍കിയത്.
വാഴ്ത്തപ്പെട്ടവരില്‍ 14 പേര്‍ വൈദികരാണ, മറ്റു രണ്ടു പേരില്‍ ഒരാള്‍ ഒരു വൈദികാര്‍ത്ഥിയും ഒരാള്‍ ല്മായനുമാണ്.
സ്പെയിനില്‍ 1936-1939 വരെയുണ്ടായ മതപീഢന കാലത്ത് 1936-ല്‍ വിശ്വാസത്തെ പ്രതി ജീവന്‍ ബലികൊടുത്തവരാണ് ഈ പതിനാറുപേരും.
നിണസാക്ഷികള്‍ നമുക്ക് നിത്യജീവിതത്തിന്‍റെ അച്ചാരമാണെന്ന് കര്‍ദ്ദിനാള്‍ സെമെറാറൊ പ്രകീര്‍ത്തിച്ചു. അവര്‍ ബലഹീനരും പാപികളുമായിരുന്നെങ്കിലും അവരുടെ തന്നെ രക്തത്താല്‍ അവരുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞുവെന്നും അവര്‍ക്ക് നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നു ശുദ്ധീകരിക്കാന്‍ മാദ്ധ്യസ്ഥ്യം വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവവാഴ്ത്തപ്പെട്ടവരായ രക്തസാക്ഷികളില്‍, കയെത്താനൊ ഹിമേനെസ് മര്‍ത്തീന്‍,, മനുവേല്‍ വസ്കസ് അല്‍ഫായ ,റമോണ്‍ സെര്‍വില്യ ലുയീസ്, ലൊറേന്‍സൊ പലൊമീനൊ വില്യഎസ്കൂസ,പദ്രൊ റുയീസ് ദെ വല്‍വീദിയ പേരെസ് ,ഹൊസേ ഫ്രീയസ് റുയിസ്,ഹൊസേ ബെച്ചേറ സാഞ്ചെസ്,ഫ്രലസീസ്കൊ മൊറാലെസ് വലെന്‍സ്വേല,ഹൊസേ റെസ്കാല്‍വൊ റുയിസ്,, ഹൊസേ ഹിമേനെസ് റെയേസ് ,മനുവെല്‍ വീല്‍ചെസ് മൊന്താല്‍വൊ , ഹൊസേ മരീയ പോളൊ റെഹോണ്‍ ,ഹുവന്‍ ബത്സാഗ പലാസിയൊസ് ,മിഖേല്‍ റൊമേരൊ റൊഹാസ് ,എന്നിവരാണ് 14 വൈദികര്‍.
അന്തോണിയ കബ പോത്സൊയാണ് വൈദികാര്‍ത്ഥി. പുതിയ വാഴ്ത്തപ്പെട്ടവരില്‍ ഏക അല്‍മായ വിശ്വാസി ഹൊസേ മുഞോസ് കാല്‍വൊയാണ്
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.