ജോസ് മാർട്ടിൻ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന പ്രതിഷേധ സമരം കൂടുതൽ ശക്തമാക്കുമെന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കാനും, സെക്രട്ടറിയേറ്റ് വള്ളങ്ങൾ കൊണ്ട് നിറയ്ക്കാനും ഇന്ന് നടന്ന തിരുവനന്തപുരം അതിരൂപതാ വൈദിക സമിതി യോഗം തീരുമാനിച്ചതായി തിരുവനന്തപുരം അതിരൂപതാ മീഡിയാ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ദീപക് ആന്റോ അറിയിച്ചു.
തിരുവനന്തപുരം അതിരൂപതയിലെ എല്ലാ തീരദേശ ഇടവകകളിൽ നിന്നും നൂറോളം വള്ളങ്ങളുമായി എത്തുന്ന തീരദേശവാസികൾ മ്യൂസിയം ജംഗ്ഷനിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ ജാഥ നടത്തും. വിഴിഞ്ഞം തുറമുഖ പ്രദേശത്തെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ഉൾപ്പെടെയുള്ള കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സമര സമിതി അറിയിച്ചു.
അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമാണപ്രവർത്തനങ്ങളിലെ അപാകതകൾ നിമിത്തം ഒരോ മഴക്കാലത്തും കടൽ കരയെടുക്കുന്നതിന്റെ അളവ് കൂടിവരുന്നുവെന്നും, തുറമുഖനിർമാണം പൂർത്തിയാകുന്നതിനനുസരിച്ച് ശംഖുമുഖം ബീച്ചും വിമാനത്താവളവും കടലിനടിയിലാവുമെന്നും സമര സമിതി പറയുന്നു. വിമാനത്താവളത്തിലേക്കുള്ള റോഡ് കുറച്ച് മാസങ്ങൾക്ക് മുമ്പ് കടലെടുത്ത് തകർന്നതിന്റെ കാരണം തുറമുഖ നിർമാണമെന്നാണെന്ന യാഥാർഥ്യം സർക്കാരോ അദാനിയോ കണ്ടെന്ന് നടിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. തങ്ങളുടെ മണ്ണ് തുടച്ചു മാറ്റപ്പെടുമെന്നും, തീരദേശം അന്യവരുമെന്നും, ഇത് തങ്ങളുടെ അതിജീവന സമരമാണെന്നും പ്രദേശവാസികൾ പറയുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.