
സ്വന്തം ലേഖകൻ
എറണാകുളം: ആരാധനക്രമ സംഗീതത്തിന് സോഷ്യൽ മീഡിയായിൽ പുതുമുഖം നല്കിയ ചാനൽ ആണ് എറണാകുളം അങ്കമാലി അതിരൂപതയുടെ സേക്രഡ് മ്യൂസിക് ചാനൽ. രൂപതയുടെ ശതൊത്തരജൂബിലി പശ്ചാത്തലത്തിൽ ഈ ചാനൽ, ‘സേക്രഡ് മ്യൂസിക് കോൺടെസ്റ്റ്’ പ്രഖ്യാപിച്ചിരുന്നു. ഭാഷ ഭേദമോ റീത്ത് വ്യത്യസമോ ഇല്ലാത്ത മത്സരത്തിന്റെ മികച്ച വീഡിയോകളാണ് മാർച്ച് 9 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. sacred music എന്ന യുടുബ് ചാനലിൽ https://www.youtube.com/channel/UCHpnr7Hf0qFYyDWrcny1SCg/featured ഇവ ലഭ്യമാണ്.
ആരാധനക്രമ സംഗീതത്തിൽ നിന്ന് ക്രിസ്തീയ ഭക്തിഗാനങ്ങളെ വേർതിരിച്ച് കാണുവാൻ വിശ്വാസികളെ പരിശീലിപ്പിക്കുക, ഗായക സംഘങ്ങളെ ആരാധന ക്രമസംഗീതത്തെ കുറിച്ച് കൂടുതൽ അറിവുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മൽസരം സംഘടിപ്പിച്ചത്.
കേരളത്തിനകത്തും പുറത്തും ഉള്ള ദേവാലയ ഗായകസംഘങ്ങൾ പങ്കെടുക്കുന്ന മൽസരം അതിന്റെ ഹൃദ്യതയും, സമൂഹ ഗാനാലാപന രീതിയും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഇടവക ഗായക സംഘങ്ങൾക്ക് തീർച്ചയായും പരിശീലനമാകുന്ന വിധത്തിലാണ് ഈ വീഡിയോകളെല്ലാം തന്നെ. കഴിഞ്ഞ കുറെ വർഷങ്ങളായി കേട്ടുശീലിച്ച ഭക്തിഗാന/ഗാനമേള സ്വഭാവത്തിൽ നിന്നും മാറി ഭക്തിരസം കൊണ്ടുവരാൻ കോൻടെസ്റ്റിന് കഴിഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
വിശുദ്ധ കുർബാനക്കോ ദേവാലയത്തിലെ മറ്റ് തിരുകർമങ്ങൾക്കോ ഉപയോഗിക്കാവുന്ന, ലിറ്റർജിക്കൽ ടെക്സ്റ്റനോട് നീതിപുലർത്തുന്ന ഗാനങ്ങളാണ് സമൂഹഗാനാലാപന ശൈലിയിൽ പാടിയവതരിപ്പിച്ചിരിക്കുന്നത്. ദേവാലയങ്ങളിൽ ഒരുമിച്ചുപാടുന്ന ശൈലി വളർത്തുന്നതിന് വേണ്ടിയാണ് ഇപ്രകാരം രീതിയ്ക്ക് മുൻതൂക്കം കൊടുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പുതിയതായി ചിട്ടപ്പെടുത്തിയ പാട്ടുകൾക്കും പഴയഗാനങ്ങളുടെ പുനരാവിഷ്കരങ്ങൾക്കും അവസരം ഉള്ള മത്സരത്തിൽ ആരാധനക്രമ സംഗീതത്തിന് അനുയോജ്യമായ മിതമായ ഉപകരണ സംഗീതപശ്ചാത്തലമേ ഉപയോഗിക്കുന്നുള്ളൂ.
സംഗീതം, ഗാനരചന, ആരാധനക്രമം, ഛായാഗ്രഹണം, ഗാനാലാപനം എന്നീ മേഖലകളിലെ 5 വിദഗ്ധർ (ജെറി അമൽദേവ്, ഫാ.ഉരുളിയാണിക്കൽ, ഫാ.പീറ്റർ കണ്ണമ്പുഴ, സിജോയ് വർഗീസ്, ടീന മേരി അബ്രഹാം) എന്നിവര് ഉൾപ്പെടുന്ന പാനലാണ് വിധി നിർണയം നടത്തുന്നത്. മെയ് മാസത്തിലായിരിക്കും വിധിനിർണയം. വിജയികൾക്ക് 50,000 രൂപയുടെ ഒന്നാം സമ്മാനവും 25,000 രൂപയുടെ രണ്ടാം സമ്മാനവും 10,000 രൂപ വീതമുള്ള 10 പ്രോൽസഹന സമ്മാനവും സേക്രഡ് മ്യൂസിക് കോൺടെസ്റ്റ്’ വിജയികൾക്ക് നല്കപ്പെടുന്നതാണ്.
ഗാനങ്ങളിൽ ചിലത്:
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.