
സ്വന്തം ലേഖകൻ
റോം: കേരള സഭയിലെ ആരാധനക്രമ ഗാനരംഗത്ത് നവപാത തെളിച്ച യൂട്യൂബ് ചാനലാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ആരാധനാക്രമ വിഭാഗം അവതരിപ്പിച്ചിരിക്കുന്ന സേക്രഡ് മ്യൂസിക് ചാനൽ. ആ ചാനലിനെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആശംസകളർപ്പിച്ചിരിക്കുകയാണ് വത്തിക്കാനിൽ നിന്ന് ഫ്രാൻസിസ് പാപ്പായുടെ ആരാധനാക്രമ ശുശ്രൂഷകളുടെ തലവൻ മോൺ. ഗുയിദോ മരീനി. സെക്രഡ് മ്യൂസിക്ക് ചാനലിന് വേണ്ടി നൽകിയ വീഡിയോയിലൂടെയാണ് ആശംസകളറിയിച്ചിരിക്കുന്നത്.
“ആരാധനക്രമ ഗാനങ്ങൾ പ്രാർത്ഥിക്കുന്ന ഒരു ഹൃദയത്തിൽ നിന്ന് ഒഴുകി വരികയും, ഒപ്പം ആഴമേറിയതും സത്യസന്ധവുമായ ഒരു പ്രാർത്ഥനയിലേക്ക് ഒരാളെ നയിക്കുകയും ചെയ്യുമ്പോൾ, അത് ജീവിതത്തെ സ്പർശിക്കുകയും നവീകരിക്കുകയും ചെയ്യുന്നു”വെന്ന മോൺ.ഗുയിദോ മരീനിയുടെ വാക്കുകൾ ആരാധനാക്രമ ഗാനസംഗീതത്തിനും, ഗാനങ്ങളുടെ സൃഷ്ടാക്കൾക്കും, വിശ്വാസികൾക്കും ദിശാസൂചിയാവുകയാണ്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ “ദൈവീക രഹസ്യങ്ങളുടെ സൗന്ദര്യത്തെ കണ്ടുമുട്ടാനായി” വിശ്വാസികളെ ലിറ്റർജിക്ക് അകത്തും പുറത്തും സഹായിക്കേണ്ടവയും, “അനുഷ്ഠിക്കപ്പെടുന്ന ക്രിസ്തു രഹസ്യങ്ങളുടെ വ്യാഖ്യാനവും” അകേണ്ടവയാണ് ആരാധനക്രമഗാനങ്ങൾ. ആരാധനാക്രമ ഗാനങ്ങളെ വ്യക്തമായി നിർവചിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഗാനരചയിതാക്കൾക്കും സംഗീത സംവിധായകർക്കും വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിക്കുന്നത് എന്നതിൽ സംശയമില്ല.
വിശുദ്ധ അഗസ്റ്റിനെ അനുസ്മരിച്ച് “പാട്ടിനൊപ്പം ഹൃദയംകൊണ്ട് യാത്ര ചെയ്യാൻ” വിശ്വാസികളെ ഓർമിപ്പിക്കുന്ന മോൺസിഞ്ഞോർ ആരാധനാക്രമ സംഗീതത്തിന്റെ പുതിയ ആത്മീയ തലങ്ങളെ വിശ്വാസികൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. “ഗ്രിഗോറിയൻ ചാന്റും ക്ലാസിക്കൽ പോളി ഫോനിയും മാതൃകകളാക്കി, വിശുദ്ധ കുർബാനയുടെ ചൈതന്യം ഉൾക്കൊണ്ട്കൊണ്ട്, ഓരോ കാലത്തിനും സംസ്കാരത്തിനും യോജിച്ച ആരാധനാക്രമസംഗീത ശൈലി രൂപപ്പെടേണ്ടതാണ്” എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ‘ഭക്തിഗാനങ്ങളുടെ പ്രളയം’ അനുഭവപ്പെടുന്ന ഇക്കാലത്ത് ഗൗരവം അർഹിക്കുന്നതാണ്.
ആരാധനാക്രമ പൈതൃകവും, അതിന്റെ നിഷ്ഠകളും മുൻനിർത്തി ഗായകസംഘങ്ങൾക്കും വിശ്വാസ സമൂഹത്തിനും ഉൾക്കാഴ്ചകൾ നൽകുന്ന സേക്രഡ് മ്യൂസിക് ചാനൽ; മികച്ച ആരാധനക്രമ ഗാനങ്ങൾ കോറൽ വേർഷനായി ഓൺലൈൻ സ്ക്രീനിൽ എത്തിക്കുന്നുണ്ട്. ഒപ്പം അതിന്റെ ട്യൂട്ടോറിയൽ വീഡിയോകൾ, ഉന്നത ശീർഷരായ ക്രിസ്ത്യൻ സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, എന്നിവരുടെ നിരീക്ഷണങ്ങൾ അവയിലൂടെ ലഭിക്കുന്ന പരിശീലന സാധ്യതകൾ എന്നിവ ഉപയോഗപ്പെടുത്തുന്ന ചാനലാണ് സേക്രഡ് മ്യൂസിക് ചാനൽ.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.