
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: സുവിശേഷ പ്രഘോഷണം ആരെങ്കിലും വിചാരിച്ചാല്‍ തടയാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് ഗോളിയര്‍ ബിഷപ്പ് ഡോ.ജോസഫ് തൈക്കാട്ടില്‍. മധ്യ പ്രദേശില്‍ ക്രൈസതവ വിശ്വാസികൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര രൂപത സംഘടിപ്പിച്ച “ഹാര്‍ട്ട് ടു ഹാര്‍ട്ട്” പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017-ലെ കെആര്‍എല്‍സിസിബിസിയുടെ തീരുമാന പ്രകാരം ഗോളിയര്‍ രൂപതയുമായി നെയ്യാറ്റിന്‍കര രൂപതയുടെ പ്രാര്‍ഥനാ-ഐക്യദാർഡ്യസഹകരണത്തിന്റെ ഭാഗമായാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് പരിപാടി സംഘടിപ്പിച്ചത്. ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ അധ്യക്ഷത വഹിച്ചു.
മോണ്‍.ജി.ക്രിസ്തുദാസ്, ശുശ്രൂഷാ കോഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, ജോയിന്‍റ് സെക്രട്ടറി ഉഷാരാജന്‍, കെഎല്‍സിഎ പ്രസിഡന്റ് ഡി.രാജു, സിസ്റ്റര്‍ എല്‍സി, കെസിവൈഎം പ്രസിഡന്‍റ് ജോജി ടെന്നിസണ്‍, കെഎല്‍സിഡബ്ല്യൂഎ പ്രസിഡന്‍റ് ബേബി തോമസ്, വിന്‍സെന്‍റ് ഡി പോള്‍ പ്രസിഡന്‍റ് രാജമണി ലീജിയന്‍ ഓഫ് മേരി പ്രസിഡന്‍റ് ഷാജി ബോസ്കോ, ഷാജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗോളിയര്‍ ബിഷപ്പ് ഡോ.ജോസഫ് തൈക്കാട്ടിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.