
അനിൽ ജോസഫ്
കാട്ടാക്കട: പ്രേക്ഷിത ചൈതന്യത്തില്‍ പരസ്പരം സ്നേഹവും സാഹോദര്യവും വളര്‍ത്തണമെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. ആഗോള കത്തോലിക്കാസഭ ഒക്ടോബര്‍ മാസം പ്രേക്ഷിത മാസമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിന്‍കര രൂപത പ്രേക്ഷിത മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തൂങ്ങാംപാറ വിശുദ്ധ കൊച്ചു ത്രേസ്യാ ദേവാലയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്.
പ്രേക്ഷിത ദൗത്യം ഏറ്റെടുത്ത് പ്രത്യേകമായി ഒരുങ്ങണമെന്നും, സുവിശേഷ ജീവിതത്തില്‍ ആഴപ്പെടണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു. കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെആര്‍എല്‍സിബിസി അസി.സെക്രട്ടറിമാരായ ഫാ.ആന്‍റണി ഷൈന്‍ ഫാ.സി.ടി രാജ്, സംസ്ഥാന കോ ഓഡിനേറ്റര്‍ ഷാജു അറക്കല്‍, അംഗങ്ങളായ ബെന്നിരാജന്‍, സുനിത കെ എസ്, നെയ്യാറ്റിന്‍കര രൂപത ലിറ്റര്‍ജി കമ്മിഷന്‍ സെക്രട്ടറി ഫാ.നിക്സണ്‍ രാജ്, കെആര്‍എല്‍സിസി ലെയ്റ്റി സെക്രട്ടറി ഫാ.ഷാജ്കുമാര്‍, ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തിലെ 12 രൂപതകളിലും സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞ ദിവസമാണ് കൊച്ചി രൂപതയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. വരും ദിവസങ്ങളില്‍ കൊല്ലം പൂനലൂര്‍ രൂപതകളിലും പ്രക്ഷിത മാസത്തിന്റെ ഉദ്ഘാടനം നടക്കും. പ്രേക്ഷത മാസാചരത്തിന്‍റെ ഭാഗമായി കേരത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലും അല്‍മായ പ്രേക്ഷിത സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.