
അനിൽ ജോസഫ്
കാട്ടാക്കട: മുതിയാവിള വലിയച്ചന്‍ ദൈവദാസന്‍ ഫാ.അദെയോദത്തൂസിന്‍റേത് ത്യാഗപൂര്‍ണ്ണമായ പ്രേക്ഷിത പ്രവര്‍ത്തനമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. അജപാലന തീഷ്ത കൊണ്ടും പ്രേക്ഷിത ചൈതന്യം കൊണ്ടും അച്ചന്‍ നാട്ടുകാരുടെ പ്രിയങ്കരനായിമാറിയെന്നും ബിഷപ് പറഞ്ഞു. അദെയോദാത്തൂസച്ചന്‍റെ ദൈവദാസപദവി ആഘോഷങ്ങളുടെ ഭാഗമായി മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട്സ് ദേവാലയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
പ്രേക്ഷിത പ്രവര്‍ത്തനത്തിന്‍റെ തീഷ്ണത കൊണ്ട് അച്ചന്‍ മറ്റൊരു ഫ്രാന്‍സിസ് സേവ്യറായാണ് അറിയപ്പെട്ടത്. സുഖ സൗകര്യങ്ങളുടെ പുറകെ പോകാതെ സാധാരണക്കാരുടെ ഇടയില്‍ കാരുണ്യത്തിലുറച്ച സമര്‍പ്പിത ജീവിതമാണ് അച്ചന്‍ നയിച്ചതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിൽ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, മോണ്‍.വിന്‍സെന്‍റ് കെ. പീറ്റര്‍, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ്, ഫാ.ഡെന്നിസ് മണ്ണൂര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.വര്‍ഗ്ഗീസ് നടുതല, അദെയോദാത്തൂസ് ട്രസ്റ്റ് പ്രസിഡന്‍റ് വിനോദ്, ഖജാന്‍ജി വില്‍സണ്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
അച്ചന്‍റെ 50- ാം ചരമാവാര്‍ഷിക അനുസ്മരണത്തിന്‍റെ ഭാഗമായി, വൃക്ഷതൈ ഇടവക ഫാ.വല്‍സലന്‍ ജോസ് മുതിയാവിള ദേവാലയത്തിന് മുന്നിലായി നട്ടു. ചടങ്ങില്‍ ഫാ.അദെയോദാത്തൂസ് വിദ്യാഭ്യാസ സഹായ വിതരണവും നടന്നു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.