
അനിൽ ജോസഫ്
കാട്ടാക്കട: മുതിയാവിള വലിയച്ചന്‍ ദൈവദാസന്‍ ഫാ.അദെയോദത്തൂസിന്‍റേത് ത്യാഗപൂര്‍ണ്ണമായ പ്രേക്ഷിത പ്രവര്‍ത്തനമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. അജപാലന തീഷ്ത കൊണ്ടും പ്രേക്ഷിത ചൈതന്യം കൊണ്ടും അച്ചന്‍ നാട്ടുകാരുടെ പ്രിയങ്കരനായിമാറിയെന്നും ബിഷപ് പറഞ്ഞു. അദെയോദാത്തൂസച്ചന്‍റെ ദൈവദാസപദവി ആഘോഷങ്ങളുടെ ഭാഗമായി മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട്സ് ദേവാലയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
പ്രേക്ഷിത പ്രവര്‍ത്തനത്തിന്‍റെ തീഷ്ണത കൊണ്ട് അച്ചന്‍ മറ്റൊരു ഫ്രാന്‍സിസ് സേവ്യറായാണ് അറിയപ്പെട്ടത്. സുഖ സൗകര്യങ്ങളുടെ പുറകെ പോകാതെ സാധാരണക്കാരുടെ ഇടയില്‍ കാരുണ്യത്തിലുറച്ച സമര്‍പ്പിത ജീവിതമാണ് അച്ചന്‍ നയിച്ചതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിൽ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, മോണ്‍.വിന്‍സെന്‍റ് കെ. പീറ്റര്‍, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ്, ഫാ.ഡെന്നിസ് മണ്ണൂര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.വര്‍ഗ്ഗീസ് നടുതല, അദെയോദാത്തൂസ് ട്രസ്റ്റ് പ്രസിഡന്‍റ് വിനോദ്, ഖജാന്‍ജി വില്‍സണ്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
അച്ചന്‍റെ 50- ാം ചരമാവാര്‍ഷിക അനുസ്മരണത്തിന്‍റെ ഭാഗമായി, വൃക്ഷതൈ ഇടവക ഫാ.വല്‍സലന്‍ ജോസ് മുതിയാവിള ദേവാലയത്തിന് മുന്നിലായി നട്ടു. ചടങ്ങില്‍ ഫാ.അദെയോദാത്തൂസ് വിദ്യാഭ്യാസ സഹായ വിതരണവും നടന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.