Categories: World

സിസ്റ്റേഴ്സ് ഓഫ് മൗണ്ട് കാൽവരി (SMC) ക്ക് പുതിയ മദർ ജനറൽ

എറണാകുളം-അങ്കമാലി രൂപതാംഗമാണ് സിസ്റ്റർ മരിയ സ്പെരാൻസ...

സി.മരിയ ദാരിയ SMC

ജെനോവ: കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാർക്ക് (സിസ്റ്റേഴ്സ് ഓഫ് മൗണ്ട് കാൽവരി) വീണ്ടും കേരളത്തിൽ നിന്നൊരു മദർ ജനറൽ. എറണാകുളം-അങ്കമാലി രൂപതാംഗമായ സിസ്റ്റർ മരിയ സ്പെരാൻസയാണ് കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാരുടെ തലപ്പത്തേയ്ക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2014 മുതൽ മദർ ജനറലായിരുന്ന മദർ മരിയ എമ്മാനുവേല കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനം.

എറണാകുളത്തെ മൂക്കന്നൂർ സെന്റ് മേരീസ് ദേവാലയ അംഗമായ സി.മരിയ സ്പെരാൻസ 1984-ലാണ് ഇറ്റലിയിലേക്ക് സേവനത്തിനായി വന്നത്. തുടർന്ന്, 1994-ൽ നിത്യവ്രത വാഗ്ദാനം നടത്തിയ സി.സ്പെരാൻസ ഇറ്റലിയിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കി. മാനസിക വൈകല്യമുള്ള കുട്ടികളെ ശുശ്രൂഷിക്കുന്നതിൽ വ്യാപൃതയായിരിക്കുമ്പോഴാണ് പുതിയ സേവന മേഖലയിലേക്ക് സിസ്റ്റർ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

“ദരിദ്രരിൽ ദൈവത്തെ സേവിക്കുക” എന്ന ലക്ഷ്യത്തോടെ അനാഥരായ പതിനഞ്ച് പെൺകുട്ടികളോടൊപ്പം ജെനോവയിലെ “മൗണ്ട് കാൽവരി” എന്ന കോൺവെന്റിലേയ്ക്ക് പ്രവേശിച്ചതോടെ വിശുദ്ധ വിർജീനിയ ആരംഭിച്ചതാണ് കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാരുടെ സഭ. ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ രോഗികളെ ശുശ്രൂഷിക്കുക, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക, യുവജനങ്ങൾക്ക് പരിശീലനം നൽകുക തുടങ്ങിയ മേഖലകളിൽ വ്യാപൃതരായിരിക്കുന്ന കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാർ ഇന്ത്യയിൽ മുംബൈ, തൃശൂർ രൂപതകളിലായി വിദ്യാഭ്യാസം, ആതുരശുശ്രൂഷാ മേഖലകളിൽ സേവനം ചെയ്യുന്നുണ്ട്.

1629-ൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗ് മഹാമാരിയുടെ സമയത്ത് ഇറ്റലിയിലെ ജെനോവയ്ക്കും സമീപ പ്രദേശങ്ങൾക്കും അത്താണിയായി തീർന്നത് വിശുദ്ധ വിർജീനിയായും സഹോദരിമാരുമായിരുന്നു. തുടർന്നാണ് “കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാർ” എന്ന് വിർജീനിയായുടെ സന്യാസ സഹോദരിമാർ അറിയപ്പെട്ടുതുടങ്ങിയത്. 2003 മെയ് 18-ന് വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട വിശുദ്ധ വിർജീനിയായുടെ ശരീരം ഇപ്പോഴും അഴുകാതെ ജെനോവയിലെ മഠത്തിലുണ്ട്.

ദേവസി-മേരി ദമ്പതികളുടെ ആറ് മക്കളിൽ മൂന്നാമത്തെ മകളാണ് സി.മരിയ സ്പെരാൻസ. ജോയി, ജോൺസൺ, സിസ്റ്റർ ഷെബി (ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സഭാംഗം), മാർട്ടിൻ, ജിജി എന്നിവരാണ് സഹോദരങ്ങൾ.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago