
സി.മരിയ ദാരിയ SMC
ജെനോവ: കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാർക്ക് (സിസ്റ്റേഴ്സ് ഓഫ് മൗണ്ട് കാൽവരി) വീണ്ടും കേരളത്തിൽ നിന്നൊരു മദർ ജനറൽ. എറണാകുളം-അങ്കമാലി രൂപതാംഗമായ സിസ്റ്റർ മരിയ സ്പെരാൻസയാണ് കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാരുടെ തലപ്പത്തേയ്ക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2014 മുതൽ മദർ ജനറലായിരുന്ന മദർ മരിയ എമ്മാനുവേല കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനം.
എറണാകുളത്തെ മൂക്കന്നൂർ സെന്റ് മേരീസ് ദേവാലയ അംഗമായ സി.മരിയ സ്പെരാൻസ 1984-ലാണ് ഇറ്റലിയിലേക്ക് സേവനത്തിനായി വന്നത്. തുടർന്ന്, 1994-ൽ നിത്യവ്രത വാഗ്ദാനം നടത്തിയ സി.സ്പെരാൻസ ഇറ്റലിയിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കി. മാനസിക വൈകല്യമുള്ള കുട്ടികളെ ശുശ്രൂഷിക്കുന്നതിൽ വ്യാപൃതയായിരിക്കുമ്പോഴാണ് പുതിയ സേവന മേഖലയിലേക്ക് സിസ്റ്റർ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
“ദരിദ്രരിൽ ദൈവത്തെ സേവിക്കുക” എന്ന ലക്ഷ്യത്തോടെ അനാഥരായ പതിനഞ്ച് പെൺകുട്ടികളോടൊപ്പം ജെനോവയിലെ “മൗണ്ട് കാൽവരി” എന്ന കോൺവെന്റിലേയ്ക്ക് പ്രവേശിച്ചതോടെ വിശുദ്ധ വിർജീനിയ ആരംഭിച്ചതാണ് കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാരുടെ സഭ. ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ രോഗികളെ ശുശ്രൂഷിക്കുക, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക, യുവജനങ്ങൾക്ക് പരിശീലനം നൽകുക തുടങ്ങിയ മേഖലകളിൽ വ്യാപൃതരായിരിക്കുന്ന കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാർ ഇന്ത്യയിൽ മുംബൈ, തൃശൂർ രൂപതകളിലായി വിദ്യാഭ്യാസം, ആതുരശുശ്രൂഷാ മേഖലകളിൽ സേവനം ചെയ്യുന്നുണ്ട്.
1629-ൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗ് മഹാമാരിയുടെ സമയത്ത് ഇറ്റലിയിലെ ജെനോവയ്ക്കും സമീപ പ്രദേശങ്ങൾക്കും അത്താണിയായി തീർന്നത് വിശുദ്ധ വിർജീനിയായും സഹോദരിമാരുമായിരുന്നു. തുടർന്നാണ് “കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാർ” എന്ന് വിർജീനിയായുടെ സന്യാസ സഹോദരിമാർ അറിയപ്പെട്ടുതുടങ്ങിയത്. 2003 മെയ് 18-ന് വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട വിശുദ്ധ വിർജീനിയായുടെ ശരീരം ഇപ്പോഴും അഴുകാതെ ജെനോവയിലെ മഠത്തിലുണ്ട്.
ദേവസി-മേരി ദമ്പതികളുടെ ആറ് മക്കളിൽ മൂന്നാമത്തെ മകളാണ് സി.മരിയ സ്പെരാൻസ. ജോയി, ജോൺസൺ, സിസ്റ്റർ ഷെബി (ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സഭാംഗം), മാർട്ടിൻ, ജിജി എന്നിവരാണ് സഹോദരങ്ങൾ.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.