സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകയും തലശേരി രൂപതയുടെ മദ്യവിരുദ്ധ പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ലൂസിനയെയാണ് വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നത്. രണ്ട് ദിവസം മുമ്പ് അജികുമാര്‍ എന്ന പ്രൊഫൈലില്‍ “വൈകി വന്ന വിവേഗം” (‘വിവേകം’ എന്ന് എഴുതാൻ പോലും അറിയില്ല എന്നിട്ടും അഹങ്കാരത്തിന് കുറവില്ല) എന്ന ടൈറ്റിലോടെയാണ് കന്യാസത്രീയുടെ ചിത്രം പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.
തെറ്റായ പോസ്റ്റാണെന്ന് ചിലര്‍ പോസ്റ്റിന് താഴെ സൂചിപ്പിച്ചെങ്കിലും, ഇതാണ് സത്യമെന്ന രീതിയില്‍ എഴുതിയാണ് പ്രചരിപ്പിക്കുന്നത്. 2020 മെയ് മാസത്തില്‍ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ “മദ്യശാല തുറക്കരുത്, കുടുംബം തകര്‍ക്കരുത്” എന്ന ബാനറുമായി പ്രതിഷേധിച്ച കന്യാസ്ത്രീ പിടിച്ചിരുന്ന ബോര്‍ഡിലെ വാക്കുകള്‍ തെറ്റായി എഡിറ്റ് ചെയ്താണ് കത്തോലിക്കാ വിരുദ്ധര്‍ പ്രചരിപ്പിച്ചിരുന്നത്. തുടർന്ന്, മെയ് മാസത്തില്‍ തന്നെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
അതേസമയം, 2 ദിവസം മുമ്പ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ “കത്തോലിക്കാ സഭ ബാറുകള്‍ക്കും മദ്യാശാലകള്‍ക്കും ഒത്താശ ചെയ്യുന്നു” എന്ന വിചിത്ര വാദവും സൈബര്‍ സഖാവ് നടത്തിയിട്ടുണ്ട്. വീണ്ടും ആസൂത്രിതമായി കന്യാസ്ത്രീയെ സമൂഹ മാധ്യമത്തില്‍ വീണ്ടും അപമാനിക്കുതിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.