
വിതുര സബ് ഇന്‍സ്‌പെക്‌ടര്‍ ഒരു വിശ്വാസിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി
നെയ്യാറ്റിന്‍കര ; സമൂഹ മാധ്യമങ്ങളില്‍ കുരിശ് തകര്‍ത്തതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന പോലീസിന്റെ നിലപാട് അപഹാസ്യമാണെന്ന് ബോണക്കാട് കുരിശുമല സംരക്ഷണ സമിതി. കഴിഞ്ഞ ഓഗസ്റ്റില്‍ ബോക്കാട് കുരിശുമലയിലെ കുരിശുകള്‍ തകര്‍ക്കുന്നതിന് മുമ്പ് നിരവധി സാമൂഹ്യവിരുദ്ധര്‍ കുരിശിന് മുന്നില്‍ നിന്ന് ചിത്രങ്ങളും വീഡിയോയും ചിത്രീകരിച്ച് കുരിശിനെ അവഹേളിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അവര്‍ക്കെതിരെ ചെറുവിരലനക്കാത്ത പോലിസ് ചില വിശ്വാസികളെ തെരഞ്ഞ് പിടിച്ച് കേസില്‍ കുടുക്കുന്നത് കുരിശുമല സംരക്ഷണ സമിതിയും ലത്തീന്‍ സഭയും ഗൗവരവത്തോടെയാണ് കാണുന്നതെന്നും, പോലീസ് വിശ്വാസികളെ കേസില്‍ കുടുക്കുന്ന രീതിയില്‍ പ്രകോപനപരമായി തുടര്‍ന്നാല്‍ വിശ്വാസികള്‍ പോലീസിനോട് പരസ്യമായി പ്രതിഷേധിക്കേണ്ടി വരുമെന്നും കുരിശുമല സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.ഷാജ്‌കുമാര്‍ പറഞ്ഞു.
വിതുര സബ് ഇന്‍സ്‌പെക്‌ടര്‍ ഒരു വിശ്വാസിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി സഭക്കെതിരെ പരസ്യ ഭീഷണി മുഴക്കുകയും അസഭ്യ വര്‍ഷം ചൊരിയുകയും ചെയ്ത സംഭവം പോലീസിന്റെ ഉന്നത ഉദ്യോഗസ്‌ഥര്‍ അന്വേഷിക്കണമെന്നും വര്‍ഗ്ഗീയ വാദികളുടെ താവളമായി പോലിസ്റ്റേഷനുകളെ മാറ്റാനുളള ചില പോലീസുകാരുടെ ബോധപൂര്‍വ്വമായ ശ്രമം അപലപനീയമാണെന്നും വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ ബോണക്കാട് ഇടവകയിലെ വിശ്വാസി ഷെയര്‍ ചെയ്ത വീഡിയോയില്‍ കുറ്റകരമായി ഒന്നും തന്നെ ഇല്ലെന്നും നടന്ന സത്യങ്ങള്‍ വിളിച്ച് പറയുമ്പോള്‍ പോലീസിലെ ചിലര്‍ക്ക് അത് ഉള്‍കൊളളാന്‍ കഴിയാത്തതാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ബിഷപ്‌സ് ഹൗസില്‍ ഇന്നലെ മോണ്‍.ജി.ക്രിസ്‌തുദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുരിശുമല സംരക്ഷണ സമിതി ചെയര്‍മാന്‍ മോണ്‍.റൂഫസ് പയസ്‌ലിന്‍ , കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ ,കെഎല്‍സിഎ രൂപതാ പ്രസിഡന്റ് അഡ്വ. ഡി.രാജു, സമിതി അംഗങ്ങളായ ഫ്രാന്‍സി അലോഷി , ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.