ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രാരംഭ സന്ദേശം നൽകി, ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നിന്നാരഭിച്ച്, പഴയഅങ്ങാടി വിശുദ്ധ കുരിശിന്റെ ദൈവാലത്തിൽ സമാപിച്ച കുരിശിന്റെ വഴിക്ക് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ സമാപന ആശിർവാദം നൽകി.
കുരിശിന്റെ വഴി വിശുദ്ധ കുരിശിന്റെ ദൈവാലയത്തിൽ എത്തിച്ചേരാൻ മൂന്നു മണിക്കൂർ സമയമെടുത്തത് കർത്താവിന്റെ കുരിശുമേന്തിയുള്ള ഗാഗുൽത്താ മലയിലേക്കുള്ള അന്ത്യ യാത്രയുടെ സമയത്തിന് തുല്യമാണെന്ന് ജെയിംസ് പിതാവ് തന്റെ സമാപന സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.
ആലപ്പുഴ രൂപതാ വികാർ ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ, കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് കൊടിയനാട്, പഴവങ്ങാടി പള്ളി വികാരി ഫാ. സിറിയക് തുടങ്ങി വിവിധ ഇടവകകളിലുള്ള നിരവധി വൈദീകരും, സന്യസ്തരും മരകുരിശുകളും കൈയിലേന്തി മൂന്ന് റീത്തുകളിൽനിന്നുമായി ആയിരത്തിൽപ്പരം വിശ്വാസികളും പങ്കെടുത്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.