
സ്വന്തം ലേഖകൻ
റോം: മലയാള സംഗീത രംഗത്തെ വിസ്മയമാക്കുന്ന പ്രമുഖർ അണിനിരന്ന “അതിജീവനം” എന്ന പേരിൽ കളർ + ക്രിയേറ്റീവ്സ് പുറത്തിറക്കിയ പ്രാർത്ഥനാ ഗാനചിത്രീകരണം സോഷ്യൽ മീഡിയായിൽ വൈറലാവുന്നു. കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തിനും, ലോകത്തിനുമുഴുവനും, സൗഖ്യവും ബലവും യാചിച്ചുകൊണ്ടും, നമ്മുടെ ആരോഗ്യപ്രവർത്തകർക്കും, ഭരണകർത്താക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് എഴുപതോളം കലാകാരന്മാർ അണിചേർന്ന പ്രാർത്ഥനാഗാനമാണ് “അതിജീവനം”.
ഭക്തിഗാനരംഗത്തെ പ്രമുഖഗായകരും, സംഗീത സംവിധായകരും, വാദ്യസംഗീതജ്ഞരും, എഴുത്തുകാരും, ശബ്‌ദ-സാങ്കേതിക പ്രവർത്തകരും, ആസ്വദകരുമെല്ലാം അംഗങ്ങളായിട്ടുള്ള “കളർ + ക്രിയേറ്റീവ്സ്” എന്ന ഫേസ്ബുക്ക്-വാട്ട്സ്‌ആപ്പ് സംഗീത സൗഹൃദക്കൂട്ടായ്മയുടെ പ്രഥമസംരംഭമായാണ് ഈ പ്രാർത്ഥനാ ഗാനചിത്രീകരണം പുറത്തിറങ്ങിയിരിക്കുന്നത്. കൊറോണക്കാലത്തെ ലോക്ഡൗണിലും മറ്റ് അനേകം പരിമിതികൾക്കിടയിലും ലോകത്തിന്റെ പലയിടങ്ങളിലുമായിരുന്നു കൊണ്ടാണ് ഈ സംരംഭം പൂർത്തീകരിച്ചതെന്ന് പ്രാർത്ഥനാ ഗാനചിത്രീകരണത്തിന്റെ പ്രവർത്തനങ്ങളെ ഏകോവിപ്പിച്ച ഫാ.ജിബു ജെ.ജാജിൻ പറഞ്ഞു.
ഈ മഹാമാരിയിൽ ലോകത്തിന് കരുതലും കാവലുമാകാൻ കരുണാമയനായ ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജിജോ പാലോടാണ്. ഫാ.നെൽസൻ ഡിസിൽവ ഒ.എസ്.ജെ.യാണ് സംഗീതം നൽകിയിരിക്കുന്നത്. ഓർക്കസ്ട്രേഷനും, ശബ്ദമിശ്രണവും നിർവ്വഹിച്ചിരിക്കുന്നത് ഷാജി ജൂസ ജേക്കബും, കീബോർഡ് പ്രോഗ്രാമിംഗ് ബോൾഷോയിയുമാണ് ചെയ്തിരിക്കുന്നത്.
“കളർ + ക്രിയേറ്റീവ്സ്” എന്ന കൂട്ടായ്മയുടെ രൂപപ്പെടലിനു പിന്നിൽ, കലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിക്കുന്നതിന് പ്രചോദനമായത് അനുഗ്രഹീത ക്രിസ്തീയ ഗാനരചയിതാവ് ഫാ.ജോസഫ് പാറാംകുഴിയും (പൈതലാം യേശുവേ, ദൈവം പിറക്കുന്നു മനുഷ്യനായ് ബാദ്‌ലഹേമിൽ, മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന, ദൈവം നിരുപമ സ്നേഹം, തുടങ്ങി പതിനായിരത്തിലധികം ഗാനങ്ങൾ), റവ.ഡോ.ഡൈസനുമാണെന്ന് ഫാ.ജിബു ജെ.ജാജിൻ പറഞ്ഞു.
https://www.facebook.com/217186268375915/posts/2941815972579584/?extid=pheDC4tuAamVwiCv&d=null&vh=e
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.