Categories: Diocese

വ്ളാത്താങ്കരയില്‍ 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിര ആഗസ്റ്റ് 6 ന്; തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വ്ളാത്താങ്കരയില്‍ 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിര ആഗസ്റ്റ് 6 ന്; തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രധാന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്തങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലത്തിന്‍റെ തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ആദ്യ ദിവസം നടക്കുന്ന 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരക്കുളള ഒരുക്കള്‍ പൂര്‍ത്തിയാവുന്നു.

ദേവാലയത്തിന് മുന്നിലെ മൈതാനത്തില്‍ 6 വൃത്തങ്ങള്‍ക്കുളളില്‍ വീണ്ടും 4 ചെറു വൃത്തങ്ങള്‍ ക്രമീകരിച്ചാണ് സ്ത്രീകള്‍ തിരുവാതിരക്കൊരുങ്ങുന്നത്. പരമ്പരാഗത ചുവടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് നൃത്താധ്യപകനായ ജി.എസ്.അനില്‍കുമാറാണ്.

14 മിനിറ്റ് ദൈര്‍ഖ്യമുളളതാണ് ഗാനം. സ്വര്‍ഗ്ഗാരോപിത മാതാവിനെക്കുറിച്ചും ബൈബിളിലെ വിവിധ സംഭവങ്ങളെയും കോര്‍ത്തിണക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനരചയിതാവും അധ്യാപകനുമായ ജോയി ഓലത്താന്നി രചിച്ച ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകന്‍ അനില്‍ ഭാസ്കറാണ്. ഭൈരവിയും ഭാവശ്രീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നൃത്തകരുടെ സംഘത്തില്‍ 60 വയസുകാരി മുതല്‍ മുതല്‍ 4 വയസുകാരിവരെ ചുവടുകള്‍ വക്കുമെന്നത് പ്രത്യേകതയാണ്. ഇടവകയിലെ മാത്രം സ്ത്രീകളാണ് തിരുവാതിരയില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

6 ന് സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന്‍ തിരുവാതിരയുടെ വിളക്ക് തെളിയിക്കും. തുടര്‍ന്ന്, ഇടവക വികാരി മോണ്‍.വി.പി.ജോസ് കൊടിയേറ്റുന്നതോടെയാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന് തുടക്കമാവുന്നത്.

vox_editor

View Comments

  • തിരുവാതിര എന്നാൽ എന്ത് ?
    കത്തോലിക്കാ സഭ തിരുവാതിര എന്ന നൃത്തരൂപം നടത്തേണ്ടതുണ്ടോ ?
    പത്ത് കൽപ്പനകളുടെ ലംഘനം ഉണ്ടാവാൻ സാദ്ധ്യതയുണ്ടോ ?

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

6 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago