
അനീഷ് റോബർട്ട് സി.ആർ.
വെള്ളറട: കൂദാശകളുടെ പരികർമ്മിയും വിശുദ്ധ കുർബാനയുടെ കാവൽക്കാരനുമായ വൈദീകന് താമസിക്കാനുള്ള വൈദീക മന്ദിരം എന്തുകൊണ്ടും പണിയേണ്ടത് ദേവാലയത്തോട് ചേർന്നുതന്നെയായിരിക്കണമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ. നെയ്യാറ്റിൻകര രൂപതയിലെ എല്ലാ ഇടവകകളിലും വൈദീക മന്ദിരം ഇടവക പള്ളിയോടു ചേർന്നാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. മുള്ളിലവുവിള സെന്റ് ജോർജ് ദേവാലയത്തിൽ പുതുതായി നിർമ്മിച്ച വൈദിക മന്ദിരം (വൈദിക മേട) ആശീര്വദിച്ച് സംസാരിക്കുകയായിരുന്നു നെയ്യാറ്റിൻകര രൂപത മെത്രാൻ.
1963 -ൽ ആണ് മുള്ളിലവുവിള എന്ന കൊച്ചു ഗ്രാമത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ ഒരു ദേവാലയം രൂപം കൊണ്ടത്. അന്നു മുതൽ കിളിയൂർ ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സബ് സ്റ്റേഷനായിരുന്നു ഈ ദേവാലയം. ഇടവക ജനങ്ങളുടെ നിസ്വാർത്ഥ സ്നേഹം ഇവിടെ വൈദികരെ ഒത്തിരി ആകർഷിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവന്നപ്പോൾ ദേവാലയത്തിൽ ദിവ്യബലിയിൽ പങ്കുകൊള്ളാനുള്ള സ്ഥലപരിധി കുറവായിരുന്നു. തുടർന്ന്, ദേവാലയത്തിന്റെ പുന:രുദ്ധാരണം വിശ്വാസികളുടെ ഒരു സ്വപ്നമായിത്തീർന്നു. അങ്ങനെ, ഇടവക ജനങ്ങളുടെ നീണ്ടകാലത്തെ നിസ്വാർത്ഥ പരിശ്രമത്താൽ 15.08.2011 -ൽ സെന്റ് ജോർജ് ദേവാലയം ഇന്ന് കാണുന്ന രീതിയിൽ പുന:രുദ്ധരിക്കപ്പെട്ടു. ഇന്ന് 350 ലധികം കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാനും ദിവ്യബലിയർപ്പിക്കുവാനും സാധിക്കുന്ന രീതിയിൽ മനോഹരമായ ഈ ദേവാലയത്തിന്റ പുനഃസൃഷ്ടിയിൽ മുൻവൈദീകർ വഹിച്ച പങ്ക് വളരെ വലുതാണ് .
തുടർന്ന്, ഇടവക ജനത്തിന്റെ വലിയ ആഗ്രഹമായിരുന്നു ദേവാലയത്തിൽ ഒരു വൈദീക മന്ദിരം. ജനങ്ങളുടെ കൂട്ടായപരിശ്രമങ്ങൾക്ക് ദൈവം ഫലം നൽകി, വൈദിക മന്ദിരം പൂർത്തിയാക്കാൻ സാധിച്ചു. 28-01-2019 തിങ്കൾ വൈകുനേരം 5 മണിക്ക് ഫേറോന വികാരി മോൺ. വിൻസെന്റ് കെ.പീറ്ററിന്റെ മുഖ്യ കാർമികത്വത്തിൽ ദിവബലിയർപ്പിക്കുകയും, തുടർന്ന് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് വൈദിക മന്ദിരം ആശീർവദിക്കുകയും ചെയ്തു. വൈദീക മന്ദിരത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഇടവക വികാരി റവ.ഡോ.സിറിൾ ഹാരിസിനെയും പാരീഷ് കൗൺസിലിന്റെയും ഇടവക അംഗങ്ങളെയും പിതാവ് അഭിനന്ദിച്ചു.
ഉണ്ടൻകോട് ഫറോനയിലെ എല്ലാ വൈദികരും, ധാരാളം സിസ്റ്റേഴ്‌സും, വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കുചേർന്നു. ഇടവക വികാരി റവ.ഡോ.സിറിൾ ഹാരിസിന്റെ പ്രചോദനവും പരിശ്രമവുമാണ് മനോഹരമായ വൈദിക മന്ദിരം പൂർത്തിയാക്കാൻ സഹായിച്ചതെന്ന് പാരീഷ്‌കൗൺസിൽ അംഗങ്ങൾ പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.