Categories: Kerala

വേളാങ്കണ്ണി തിരുനാള്‍ പ്രമാണിച്ച് കേരളത്തില്‍ നിന്ന് 2 സ്പെഷ്യല്‍ ട്രെയ്നുകള്‍ വേളാങ്കണ്ണിക്ക്

എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് അവധിക്കാല സ്പെഷ്യല്‍ ട്രെയ്നുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അനില്‍ ജോസഫ്

തിരുവനന്തപുരം : വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് കേരളത്തില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് 2 ട്രെയിനുകള്‍ പ്രഖ്യാപിച്ചു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് അവധിക്കാല സ്പെഷ്യല്‍ ട്രെയ്നുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളത്ത് നിന്ന് ഓഗസ്റ്റ് 15 ഉച്ചതിരിഞ്ഞ് തിരിക്കുന്ന ട്രെയ്ന്‍ 16 ന് രാവിലെ 8.45 ന് വേളാങ്കണ്ണിയിലെത്തും. അന്ന് വൈകിട്ട് 5.30 ന് വേളാങ്കണ്ണിയില്‍ നിന്ന് മടക്കയാത്ര തിരിക്കുന്ന ട്രെയ്ന്‍ 17 ഉച്ചക്ക് 12 ന് എറണാകുളത്തെത്തും. എറണാകുളത്ത് നിന്ന് യാത്ര ആരംഭിച്ച് കോട്ടയം വഴി കൊല്ലത്തെത്തുന്ന ട്രെയ്ന്‍ തുടര്‍ന്ന് പുനലൂര്‍ ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിയില്‍ എത്തുന്നത്.

തിരുവനന്തപുരത്ത് നിന്ന് ഓഗസ്റ്റ് 17 ന് വൈകിട്ട് 3.25 തിരിക്കുന്ന ട്രെയ്ന്‍ 18 ന് പുലര്‍ച്ചെ 4 ന് എത്തും തുടര്‍ന്ന് 18 ന് രാത്രി 11.50 ന് തിരിക്കുന്ന ട്രെയ്ന്‍ തിരുവന്തപുരത്ത് ഉച്ചക്ക് 1.30 ന് തിരിച്ചെത്തും. ഈ ട്രെയ്നിന് നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് അനുവധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ നാഗര്‍കോവിലിന് മുമ്പ് കുഴിത്തുറയിലും എറണിയലിലും സ്റ്റോപ്പുണ്ട്.

 

വേയനല്‍ക്കാലത്ത് 2018 വരെ കാരക്കല്‍ എക്സ്പ്രസ് എന്ന പേരില്‍ ആഴ്ചയില്‍ ഒരു ട്രെയ്ന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് റെയില്‍ വെ ട്രെയ്ന്‍ നിര്‍ത്തിയിരുന്നു. അന്ന് നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. അതേസമയം എറണാകുളത്ത് നിന്ന് തിരിക്കുന്ന ട്രെയ്ന്‍ രാവിലെ 8.45 ന് എത്തുകയും വൈകിട്ട് 5.30 തിന് തിരിക്കുകയും ചെയ്യുന്നത് തീര്‍ഥാടകര്‍ക്ക് അതൃപ്തി ഉണ്ട്.

രാവിലെ 9 മണിക്കുളള മലയാളം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ഈ സമയത്ത് എത്തിച്ചേര്‍ന്നാല്‍ സാധിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കൂടാതെ വൈകിട്ട് വളരെ നേരത്തെ പുറപ്പെടുന്നതിനാല്‍ ഈ തിരക്കുളള തിരുനാള്‍ സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അറിയുന്നു. തുടര്‍ന്നുളള ദിനങ്ങളല്‍ സ്ഥിരമായി വേളാങ്കണ്ണിക്ക് ട്രെയ്ന്‍ സംവിധാനം ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

നിലവില്‍ മൂന്നാഴ്ചക്കാലത്തേക്കാണ് സ്പെഷ്യല്‍ യ്ര്നെുകള്‍ സര്‍വ്വസ് നടത്തുന്നത്. സെപ്റ്റംബര്‍ 8 വരെയാണ് ട്രെയ്നുകള്‍ സര്‍വ്വീസ് നടത്തുന്നത്.

vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

1 day ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

1 day ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago