തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലെ ക്രിസ്തുരാജന് പിതാവായ ദൈവത്തിന്റെ മുഖമാണെന്നു തിരുവനന്തപുരം മലങ്കര മേജർ അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ്. എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
മതേതരത്വത്തിന്റെയും സഭൈക്യത്തിന്റെയും സന്ദേശമാണ് വെട്ടുകാട് ക്രിസ്തുരാജ തിരുസന്നിധിയിൽ ആശ്വാസത്തിനായി എത്തുന്ന നാനാജാതി മതസ്ഥർക്ക് ലഭിക്കുന്നതെന്നും ബിഷപ് പറഞ്ഞു. ക്രിസ്തുരാജത്വ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടന്ന പാദപൂജയിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്. ജാതി മതഭേദമന്യേ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ മനഃശാന്തിയ്ക്കും സമാധാനത്തിനുമായാണ് ക്രിസ്തുരാജ സന്നിധിയിലെത്തുന്നത്.
തങ്ങളുടെ ജീവിത ക്ലേശങ്ങളും ദുഃഖഭാരങ്ങളും ഇറക്കി സമാധനത്തിലും ശാന്തതയിലുമാണ് തീർഥാടകരെല്ലാം ഇവിടെ നിന്ന് മടങ്ങുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും മണ്ണായ വെട്ടികാട്ടിൽ ക്രിസ്തുരാജന്റെ തേജസ്വരൂപ സന്നിധ്യം അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ അടയാളമായി തീർഥാടകർ കാണുന്നെന്നും ബിഷപ് പറഞ്ഞു. ഇടവക വികാരി മോണ്‍.ഡോ. ടി. നിക്കോളാസ്, സഹവികാരിയായ ഫാ.തദേവൂസ്, ഫാ.ഇമ്മാനുവേൽ എന്നിവർ പാദപൂജയിൽ സഹകാർമികരായി.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.