
തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലെ ക്രിസ്തുരാജന് പിതാവായ ദൈവത്തിന്റെ മുഖമാണെന്നു തിരുവനന്തപുരം മലങ്കര മേജർ അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ്. എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
മതേതരത്വത്തിന്റെയും സഭൈക്യത്തിന്റെയും സന്ദേശമാണ് വെട്ടുകാട് ക്രിസ്തുരാജ തിരുസന്നിധിയിൽ ആശ്വാസത്തിനായി എത്തുന്ന നാനാജാതി മതസ്ഥർക്ക് ലഭിക്കുന്നതെന്നും ബിഷപ് പറഞ്ഞു. ക്രിസ്തുരാജത്വ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടന്ന പാദപൂജയിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്. ജാതി മതഭേദമന്യേ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ മനഃശാന്തിയ്ക്കും സമാധാനത്തിനുമായാണ് ക്രിസ്തുരാജ സന്നിധിയിലെത്തുന്നത്.
തങ്ങളുടെ ജീവിത ക്ലേശങ്ങളും ദുഃഖഭാരങ്ങളും ഇറക്കി സമാധനത്തിലും ശാന്തതയിലുമാണ് തീർഥാടകരെല്ലാം ഇവിടെ നിന്ന് മടങ്ങുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും മണ്ണായ വെട്ടികാട്ടിൽ ക്രിസ്തുരാജന്റെ തേജസ്വരൂപ സന്നിധ്യം അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ അടയാളമായി തീർഥാടകർ കാണുന്നെന്നും ബിഷപ് പറഞ്ഞു. ഇടവക വികാരി മോണ്‍.ഡോ. ടി. നിക്കോളാസ്, സഹവികാരിയായ ഫാ.തദേവൂസ്, ഫാ.ഇമ്മാനുവേൽ എന്നിവർ പാദപൂജയിൽ സഹകാർമികരായി.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.