
തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലെ ക്രിസ്തുരാജന് പിതാവായ ദൈവത്തിന്റെ മുഖമാണെന്നു തിരുവനന്തപുരം മലങ്കര മേജർ അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ്. എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
മതേതരത്വത്തിന്റെയും സഭൈക്യത്തിന്റെയും സന്ദേശമാണ് വെട്ടുകാട് ക്രിസ്തുരാജ തിരുസന്നിധിയിൽ ആശ്വാസത്തിനായി എത്തുന്ന നാനാജാതി മതസ്ഥർക്ക് ലഭിക്കുന്നതെന്നും ബിഷപ് പറഞ്ഞു. ക്രിസ്തുരാജത്വ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടന്ന പാദപൂജയിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്. ജാതി മതഭേദമന്യേ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ മനഃശാന്തിയ്ക്കും സമാധാനത്തിനുമായാണ് ക്രിസ്തുരാജ സന്നിധിയിലെത്തുന്നത്.
തങ്ങളുടെ ജീവിത ക്ലേശങ്ങളും ദുഃഖഭാരങ്ങളും ഇറക്കി സമാധനത്തിലും ശാന്തതയിലുമാണ് തീർഥാടകരെല്ലാം ഇവിടെ നിന്ന് മടങ്ങുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും മണ്ണായ വെട്ടികാട്ടിൽ ക്രിസ്തുരാജന്റെ തേജസ്വരൂപ സന്നിധ്യം അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ അടയാളമായി തീർഥാടകർ കാണുന്നെന്നും ബിഷപ് പറഞ്ഞു. ഇടവക വികാരി മോണ്‍.ഡോ. ടി. നിക്കോളാസ്, സഹവികാരിയായ ഫാ.തദേവൂസ്, ഫാ.ഇമ്മാനുവേൽ എന്നിവർ പാദപൂജയിൽ സഹകാർമികരായി.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.