അനിൽ ജോസഫ്
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം തിരുന്നാള്‍ മുന്നൊരുക്കങ്ങളെ കുറിച്ച് ആലോചിക്കുന്നതായി തിരുവനന്തപുരം നഗരസഭയില്‍ യോഗം ചേര്‍ന്നു. നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
തിരുനാളിനോടനുബന്ധിച്ച് ഉത്സവ മേഖലയിലെ വിവിധ വാര്‍ഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചു. കത്താത്ത തെരുവു വിളക്കുകള്‍ കത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും, തിരുനാളുമായി ബന്ധപ്പെട്ട് ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാനും യോഗം തീരുമാനമെടുത്തു. അധികമായി ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിച്ചുകൊണ്ട് ട്രാഫിക് നിയന്ത്രണം നടത്തുന്നതിനും, പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്താനും, ആവശ്യമായ വാട്ടര്‍ ടാങ്കുകള്‍ താലൂക്ക് ഓഫീസുമായി സഹകരിച്ച് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
കൊടിയേറ്റ് ദിനമായ നവംബര്‍ 15 നും തിരുനാള്‍ ദിനങ്ങളായ 22 മുതല്‍ 24 വരെ കൊച്ചുവേളി പേട്ട റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവധിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കുന്നതിന് റെയില്‍വേയ്ക്ക് കത്തു നല്‍കുന്നതിനും, കെഎസ്ആര്‍ടിസി ഉത്സവ മേഖലയില്‍ അധിക സര്‍വീസ് നടത്തുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ സോളമന്‍ വെട്ടുകാട്, മേരിലില്ലി രാജാസ്, കോര്‍പ്പറേഷന്‍ സെക്രട്ടറി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഒഫീസർ ശംഖുമുഖം
എസിപി ഐശ്വര്യ ഡോണ്‍ ഗ്രേ, വെട്ടുകാട് ഇടവകയിലെ കമ്മറ്റി അംഗങ്ങൾ, വാട്ടര്‍ അതോരിറ്റി, കെഎസ്ഇബി, കെഎസ്ആര്‍ടിസി, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.