
അനില്‍ ജോസഫ്
തിരുവനന്തപുരം: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഇക്കൊല്ലത്തെ ക്രിസ്തുരാജത്വ തിരുനാള്‍ നവംബര്‍ 16-ന് ആരംഭിച്ച് 25-ന് സമാപിക്കും. തീര്‍ഥാടനത്തിന് വേണ്ടിയുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടക സമിതി അറിയിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുളള ആലോചനാ യോഗത്തില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനുളള നിദ്ദേേശം നല്‍കിയതായി മേയര്‍ അറിയിച്ചു.
പി.ഡബ്ല്യൂ.ഡി. യുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റ പണികള്‍ ഉടന്‍ ആരംഭിക്കും. തീര്‍ഥാടന ദിനങ്ങളില്‍ പ്രദേശത്ത് കുടിവെളളം സുഗമായി വിതരണം നടത്തുന്നതിന് വാട്ടര്‍ അതോറിട്ടിക്കും നിര്‍ദേശം നൽകിയിട്ടുണ്ട്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികള്‍, ട്രാഫിക് നിയന്ത്രണം, പാര്‍ക്കിംഗ് എന്നിവക്ക് നഗര സഭയുടെ നേതൃത്വത്തില്‍ ഏകോപനമുണ്ടാവും.
തീര്‍ഥാടന ദിനങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ് ക്രമീരിച്ചിട്ടുണ്ട്. തീര്‍ഥാടനം നടക്കുന്ന നവംബര്‍ 16 മുതല്‍ 25 വരെ എല്ലാ ട്രെയിനുകള്‍ക്കും കൊച്ചുവേളിയിലും പേട്ടയിലും സ്റ്റോപ്പ് അനുവദിക്കുന്നതിനുളള അപേക്ഷയും റെയില്‍വെക്ക് നല്‍കിയിട്ടുണ്ട്. ആഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും ഗ്രീല്‍പ്രോട്ടോകോള്‍ പാലിച്ച് നടപ്പിലാക്കും.
യോഗത്തില്‍ നഗരസഭാ സഥിരം സമിതി അധ്യക്ഷന്‍മാരായ ശ്രീകുമാര്‍, പുഷ്പലത, സുദര്‍ശന്‍, കൗണ്‍സിലര്‍മാരായ സോളമന്‍ വെട്ടുകാട്, മേരി ലുല്ലിരാജ് വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.