അനിൽ ജോസഫ്
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീർത്ഥാടന ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് 13-ന് തുടക്കമാകും. തിരുനാൾ ഒരുക്കങ്ങളുടെ ഭാഗമായി ക്രിസ്തുരാജ പാദത്തിൽ നിർമ്മിക്കുന്ന പന്തലിന് കാൽനാട്ടൽ കർമ്മം ഇന്നലെ രാവിലെ എട്ടിന് ദിവ്യബലിക്കുശേഷം ഇടവകവികാരി റവ.ഡോ.ജോർജ് ഗോമസ് നിർവഹിച്ചു.
കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാരിഷ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സഹവികാരിമാരായ ഫാ.തദേവൂസ്, ഫാ.സനീഷ് തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷത്തെ തിരുനാൾ തീർത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
നവംമ്പർ 13-ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ ദിവ്യബലിയും അതിനുശേഷം കൊടിയേറ്റവും നടക്കും. തുടർന്ന്, പത്തുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ നവംമ്പർ 22-ന് വൈകുന്നേരം തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റെ നേതൃത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടി സമാപിക്കും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.