
അനിൽ ജോസഫ്
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീർത്ഥാടന ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് 13-ന് തുടക്കമാകും. തിരുനാൾ ഒരുക്കങ്ങളുടെ ഭാഗമായി ക്രിസ്തുരാജ പാദത്തിൽ നിർമ്മിക്കുന്ന പന്തലിന് കാൽനാട്ടൽ കർമ്മം ഇന്നലെ രാവിലെ എട്ടിന് ദിവ്യബലിക്കുശേഷം ഇടവകവികാരി റവ.ഡോ.ജോർജ് ഗോമസ് നിർവഹിച്ചു.
കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാരിഷ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സഹവികാരിമാരായ ഫാ.തദേവൂസ്, ഫാ.സനീഷ് തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷത്തെ തിരുനാൾ തീർത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
നവംമ്പർ 13-ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ ദിവ്യബലിയും അതിനുശേഷം കൊടിയേറ്റവും നടക്കും. തുടർന്ന്, പത്തുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ നവംമ്പർ 22-ന് വൈകുന്നേരം തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റെ നേതൃത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടി സമാപിക്കും.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.