Categories: Articles

വീഴ്ചയുടെ കാഴ്ചകൾ

മരണം വിതയ്ക്കുന്ന മതവും രാഷ്ട്രീയവും വളരുന്നത് നിഷ്കളങ്കരുടെ ചോര ഊറ്റി കുടിച്ചു കൊണ്ടാണ്...

ഫാ.മാർട്ടിൻ N ആന്റണി

The Falling Man ഒരു ഫോട്ടോയാണ്. Richard Drew എന്ന അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറിന്റെ സൃഷ്ടി. താലിബാൻ വേൾഡ് ട്രേഡ് സെൻറർ ആക്രമിച്ച ആ ദിനം, 9/11, കെട്ടിടങ്ങളുടെ ഉച്ചിയിൽ തീ പടർന്നിരിക്കുന്നു. ന്യൂയോർക്ക് മുഴുവനും ആ കാഴ്ചയെ നിർന്നിമേഷമായി കാണുന്നു. ഏകദേശം രാവിലെ 9: 41 ആയപ്പോൾ നോർത്ത് ടവറിന്റെ നൂറാം നിലയിൽ നിന്നും ഒരു മനുഷ്യൻ താഴേക്കുചാടി. ആ ചാട്ടത്തിന്റെ ദൃശ്യമാണ് The Falling Man. അസ്വസ്ഥമാക്കുന്ന ഒരു കാഴ്ചയാണത്. ഒരു പ്രാവശ്യം മാത്രമേ ആ ചിത്രം പത്രങ്ങളിൽ വന്നുള്ളൂ. അത് മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കി.

കഴിഞ്ഞ ദിവസം നമ്മൾ മറ്റൊരു ചിത്രം കണ്ടു. താലിബാനിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അമേരിക്കൻ വിമാനത്തിൽ കയറിപ്പറ്റാൻ ശ്രമിച്ച രണ്ടുപേരുടെ വീഴ്ച. നൊമ്പരക്കാഴ്ചയാണ് അതും. The Falling Man ൽ നിന്നും ഈ വിമാനത്തിൽ നിന്നുള്ള വീഴ്ചയുടെ ദൂരം 20 വർഷം മാത്രമാണ്. നോക്കുക, നിഷ്കളങ്കരുടെ മരണത്തിനിടയിൽ നിന്നും താലിബാൻ എന്ന തീവ്രസംഘടനയ്ക്ക് വളരാൻ വേണ്ടി വന്നത് വെറും ഇരുപത് വർഷം! വളർന്നതല്ല, വളർത്തിയതാണ്. മനുഷ്യനൊമ്പരങ്ങൾക്ക് മുകളിൽ മതത്തെയും രാഷ്ട്രീയത്തെയും കുടിയിരുത്തിയവർ വളർത്തിയത്. വേദനകൾക്ക് ഇനി മൂല്യമില്ല. കണ്ണീരുകൾ ഇനി ആരുടെയും കരളലിയിക്കുകയുമില്ല.

ഇനിയൊരു Falling Man ഉണ്ടാകരുത് എന്ന ചിന്തയിലാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ കടന്നുകൂടിയത്. പക്ഷേ ഇരുപത് വർഷങ്ങൾക്കു ശേഷം അവർ അതേ ചിത്രംതന്നെ സൃഷ്ടിച്ചെടുത്തു. ആരെയാണ്, എന്തിനെയാണ് അവർ എതിർത്തത് അതിനെ വളർത്താൻ അവർ ഒത്താശ നൽകി എന്നതാണ് ചരിത്രത്തിന്റെ വിപര്യാസം. അങ്ങനെ താലിബാൻ വീണ്ടും വളർന്നു. 20 വർഷത്തെ നൊമ്പര ചരിത്രത്തെ അവർ വെറും 10 ദിവസം കൊണ്ട് തകിടംമറിച്ചു.

The Falling Man എന്ന പേരിൽ ഒരു നോവലുണ്ട്. അമേരിക്കൻ എഴുത്തുകാരനായ Don DeLillo യൂടെതാണ്. ഈ നോവലും 9/11 ന്റെ പശ്ചാത്തലത്തിൽ ഉള്ളതാണ്. ഈ 9/11നെ അതിജീവിച്ചവരാണ് അതിലെ കഥാപാത്രങ്ങൾ. മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേക്ക് തിരിച്ചു വന്നവർ. അതിൽ ഫ്ലോറൻസ് എന്ന കഥാപാത്രത്തിന്റെ സംഭാഷണശകലം ഇങ്ങനെയാണ്: “ഇത്രയും ആൾക്കാർ മരിച്ചിട്ടും നമ്മൾ എന്താണ് ഒന്നും പഠിക്കാത്തത്? നമ്മൾ പറയുന്നു നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന്, എന്നിട്ടുമെന്തേ ഈ ലോകം സൃഷ്ടിച്ചവന്റെ നിയമം നമ്മൾ അനുസരിക്കാത്തത്?”

മരണം വിതയ്ക്കുന്ന മതവും രാഷ്ട്രീയവും വളരുന്നത് നിഷ്കളങ്കരുടെ ചോര ഊറ്റി കുടിച്ചു കൊണ്ടാണ്. മരണവുമായി കൂട്ടുകൂടുന്ന മതത്തെയും രാഷ്ട്രീയത്തെയും തള്ളിപറയുകയെന്നത് മനുഷ്യത്വത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമുള്ള ഘടകമാണ്. മതനേതാക്കളും രാഷ്ട്രീയക്കാരും അനുയായികളോട് വ്യക്തമായി പറയണം മരണമല്ല നമ്മുടെ ലക്ഷ്യമെന്നും സഹജവിദ്വേഷമല്ല നിലനിൽപ്പിന്റെ അടിസ്ഥാനമെന്നും. 20 വർഷം കൊണ്ട് താലിബാന് തിരിച്ചുവരാമെങ്കിൽ, 20 വർഷം കൊണ്ട് എല്ലാം നൊമ്പരങ്ങളും മറക്കാമെങ്കിൽ, നമ്മുടെയിടയിൽ ധ്രൂവീകരിക്കപ്പെട്ട ഒരു സമൂഹം ഉടലെടുക്കുന്നതിന് അധികനാൾ ഇനി വേണ്ടി വരില്ല. The Falling Man കാഴ്ചകൾ നമ്മുടെ ഇടയിൽ സംഭവിക്കുമെന്നത് അത്ര വിദൂരമല്ല.

vox_editor

Recent Posts

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 days ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

5 days ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

3 weeks ago

പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യിൽ ജൂൺ…

3 weeks ago