
ഫാ.ജോഷി മയ്യാറ്റിൽ
സീസറിനുള്ളത് സീസറിനു നൽകാൻ എപ്പോഴും ബാധ്യസ്ഥനാണ് ഏതു ദൈവ വിശ്വാസിയും. കൊറോണക്കാലത്തെ പൊങ്കാലകളും, ഊട്ടുസദ്യകളും, മതപഠനകേന്ദ്രങ്ങളും, കൺവെൻഷനുകളും പൗരബോധത്തിനു മാത്രമല്ല ക്ഷീണം വരുത്തുന്നത്, മറിച്ച് യഥാർത്ഥ ദൈവബോധത്തിനുകൂടിയാണ്.
‘കൊറോണ’ എന്ന പദത്തിന് ‘കിരീടം’ എന്നും അർത്ഥമുണ്ട്. നമുക്ക് ഒരു ആത്മീയ കിരീടമായിത്തീരുന്ന ഒന്നാകണം ‘ഈ ക്ലേശകാലം’.
മെത്രാന്മാരും അച്ചന്മാരും ശരിയായ കത്തോലിക്കാ വിശ്വാസത്തിലധിഷ്ഠിതവും, പൗരബോധത്തിൽ ഊന്നിയതുമായ നിലപാടുകൾ എടുക്കേണ്ട സമയമാണിത്. ആളുകൾ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങൾ സാധിക്കുന്നത്ര കുറയ്ക്കുക. തിരുനാൾ മേളങ്ങൾ ഒഴിവാക്കുക.
ഈയവസ്ഥയിൽ കുടുംബങ്ങളിലെ പ്രാർത്ഥനയും, തിരുവചന വായനകളും (പ്രത്യേകിച്ച്, സങ്കീ 23, 34, 91, 121, 124; വിലാപങ്ങളുടെ ഗ്രന്ഥം) കാര്യമായി പ്രോത്സാഹിപ്പിക്കുക. പകർച്ചവ്യാധികളിൽ കരുത്തുറ്റ മധ്യസ്ഥരെന്ന് സഭാ ചരിത്രത്തിലൂടെ വ്യക്തമായിട്ടുള്ള വി.റോക്കി, വി.സെബസ്ത്യാനോസ് എന്നിവരുടെ പ്രാർത്ഥനാ സഹായം തേടാൻ ഏവരെയും പ്രോത്സാഹിപ്പിക്കുക. അങ്ങനെ കൊറോണക്കാലത്ത് അല്മായരിലെ രാജകീയ പൗരോഹിത്യത്തിന്റെ ആചരണം സമൃദ്ധമായി നടക്കട്ടെ.
ബലിയർപ്പണത്തിന്റെ എക്സ്ട്രീം നടപടികൾ (രോഗബാധിതരുടെ ശാരീരിക ശുശ്രൂഷയ്ക്കും, രോഗീലേപനം പോലുള്ള ആത്മീയ ശുശ്രൂഷകൾക്കുമുള്ള സന്നദ്ധത) പുരോഹിതരും സന്യസ്തരും സന്തോഷത്തോടെ ഏറ്റെടുക്കും.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.