ജോസ് മാർട്ടിൻ
ആലപ്പുഴ: വിശുദ്ധവാര തീർത്ഥാടനത്തിലെ ഏറ്റവും സവിശേഷവും ശ്രദ്ധേയവുമായ ഭാഗമാണ് പെസഹാ രാത്രിയിലെ വിശ്വപ്രസിദ്ധമായ ദീപക്കാഴ്ച. ലോകത്തിലെ മറ്റൊരു ക്രൈസ്തവ ദേവാലയത്തിലും കാണാൻ കഴിയാത്ത നേർച്ച വഴിപാടാണിത്. തിരുവത്താഴ പൂജയ്ക്കുശേഷം ദീപാർച്ചന ആരംഭിക്കുന്നു. നാനാജാതിമതസ്ഥർ നേരം പുലരുംവരെ നിലവിളക്കുകൾ തെളിയിച്ചു നിർത്തി അനുതാപ പ്രാർത്ഥനയും, ധ്യാനവുമായി വിശാലമായ പള്ളി മൈതാനിയിൽ ജാഗരണം ഇരിക്കുന്നു.
കർത്താവിന്റെ അൽഭുത തിരുസ്വരൂപത്തിനു മുമ്പിൽ വണങ്ങി പ്രാർത്ഥിച്ചതിന്റെ ഫലമായി അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയായിട്ടാണ് വിശ്വാസികൾ ഈ അർച്ചനയിൽ പങ്കുചേരുന്നത്. കൊച്ചി രൂപതയുടെ കീഴിലുള്ള ഈ ദേവാലയം മതമൈത്രിയുടെ മകുടോദാഹരണമാണ്.
ഇവിടുത്തെ അത്ഭുത തിരുസ്വരൂപത്തിൽ സമർപ്പിക്കുന്ന വഴിപാടുകളും വ്യത്യസ്തമാണ്. തിരുസ്വരൂപത്തിന് പട്ടും തലയിണയും സമർപ്പിക്കൽ, തിരുസ്വരൂപത്തിന്റെ നഗരികാണിക്കൽ സമയത്ത് തിരുസ്വരൂപത്തിലേക്ക് വെറ്റില, വേപ്പില, കുരുമുളക്, പുഷ്പങ്ങൾ മുതലായവ എറിയുക തുടങ്ങിയവ ഇവിടുത്തെ നേർച്ചയർപ്പണങ്ങളാണ്. യേശുവിന്റെ മൃതദേഹത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശുന്ന യഹൂദ ആചാരത്തിന്റെ ഓർമ്മിക്കലാണിത്. ഈ വേളയിൽ അർപ്പിക്കപ്പെടുന്ന വേപ്പിലയും വെറ്റിലയും മറ്റും അത്ഭുത രോഗശാന്തി ശേഷിയുള്ളതായിരുന്നു എന്നാണ് വിശ്വാസം.
പട്ടും തലയിണയും സമർപ്പിക്കൽ അർത്ഥമാക്കുന്നത്, സുഖലോലുപ വസ്തുക്കൾ കർത്താവിന്റെ നാമത്തിൽ വെടിഞ്ഞ് ത്യാഗത്തിലും പങ്കുവെക്കലിലും പരസ്പര സ്നേഹത്തിലും ഊന്നി ജീവിക്കുമെന്നുള്ള പ്രഖ്യാപിക്കലാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.