നെയ്യാറ്റിൻകര: തിങ്കളാഴ്‌ച വൈകിട്ട് നടന്ന ക്യാമ്പ് ഫയർ 9 മണിക്ക് അവസാനിപ്പിച്ച് ദൈവവിളി ക്യാമ്പിനെത്തിയ വിദ്യാർത്ഥികളും വൈദികനും സന്യാസിനികളും 11.30 തോടെ ഉറങ്ങാനായി മുറികളിലേക്ക് പ്രവേശിച്ചു. എന്നാൽ പുലർച്ചയോടെ ലോഗോസിന് മുന്നിലെത്തിയ 100 ലധികം ആക്രമികൾ തങ്ങളെയും വിദ്യാർത്ഥികളെയും ചീത്തവിളിച്ചെന്നും, അവരെ ഇറക്കി വിടെടാ എന്ന അക്രേശവുമായി ലോഗോസിന് മുന്നിലെത്തുകയായിരുന്നു. തുടർന്ന് ഗേറ്റ് തുറക്കാനായി സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറക്കാതെ വന്നതോടെ തടി കഷണം ഉപയോഗിച്ച് ഗേറ്റ് തകർക്കുകയായിരുന്നു.
ആ സമയം പോലിസ് അവിടെ എത്തിയെങ്കിലും അക്രമികളെ തടയുന്നതിനുളള നടപടി സ്വികരിച്ചില്ലെന്ന് വൈദികർ പറഞ്ഞു. ലോഗോസിനുളളിൽ കയറിയവർ വൈദികനോടും സന്യാസിനികളോടും പ്രകോപന പരമായി സംസാരിക്കുകയും ചീത്തവിളിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു. തുടർന്ന് 3 മണിക്ക് അക്രമികൾ ലോഗോസ് വിട്ടതോടെയാണ് സ്‌ഥിതിഗതികൾ ശാന്തമായത്.
എന്നാൽ അക്രമികൾക്കൊപ്പം നഗരസഭയിലെ ഒരു കൗൺസിലറും ഉണ്ടായിരുന്നതായി വൈദികർ പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.