
നെയ്യാറ്റിൻകര: തിങ്കളാഴ്‌ച വൈകിട്ട് നടന്ന ക്യാമ്പ് ഫയർ 9 മണിക്ക് അവസാനിപ്പിച്ച് ദൈവവിളി ക്യാമ്പിനെത്തിയ വിദ്യാർത്ഥികളും വൈദികനും സന്യാസിനികളും 11.30 തോടെ ഉറങ്ങാനായി മുറികളിലേക്ക് പ്രവേശിച്ചു. എന്നാൽ പുലർച്ചയോടെ ലോഗോസിന് മുന്നിലെത്തിയ 100 ലധികം ആക്രമികൾ തങ്ങളെയും വിദ്യാർത്ഥികളെയും ചീത്തവിളിച്ചെന്നും, അവരെ ഇറക്കി വിടെടാ എന്ന അക്രേശവുമായി ലോഗോസിന് മുന്നിലെത്തുകയായിരുന്നു. തുടർന്ന് ഗേറ്റ് തുറക്കാനായി സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറക്കാതെ വന്നതോടെ തടി കഷണം ഉപയോഗിച്ച് ഗേറ്റ് തകർക്കുകയായിരുന്നു.
ആ സമയം പോലിസ് അവിടെ എത്തിയെങ്കിലും അക്രമികളെ തടയുന്നതിനുളള നടപടി സ്വികരിച്ചില്ലെന്ന് വൈദികർ പറഞ്ഞു. ലോഗോസിനുളളിൽ കയറിയവർ വൈദികനോടും സന്യാസിനികളോടും പ്രകോപന പരമായി സംസാരിക്കുകയും ചീത്തവിളിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു. തുടർന്ന് 3 മണിക്ക് അക്രമികൾ ലോഗോസ് വിട്ടതോടെയാണ് സ്‌ഥിതിഗതികൾ ശാന്തമായത്.
എന്നാൽ അക്രമികൾക്കൊപ്പം നഗരസഭയിലെ ഒരു കൗൺസിലറും ഉണ്ടായിരുന്നതായി വൈദികർ പറഞ്ഞു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.