
സ്വന്തം ലേഖകൻ
കൊച്ചി: വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാൻ കടപ്പെട്ടവരാണ് മാധ്യമപ്രവർത്തകരെന്ന് ബിഷപ് ജോസഫ് കരിയിൽ. കെ.ആർ.എൽ.സി.സി. ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
വാര്‍ത്തകള്‍ പലപ്പോഴും വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇങ്ങനെ വളച്ചൊടിച്ച വാർത്തകൾ പലയാവർത്തി അവർത്തിച്ചുകൊണ്ട്, അവ സത്യസന്ധമായ വർത്തകളാണെന്ന് പ്രചരിപ്പിക്കുന്ന രീതി അപകടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ, ഇങ്ങനെയുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യുന്ന ശൈലിയും പതിവായിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
പക്വതയാര്‍ന്ന വാര്‍ത്താവിതരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അതിനാൽ മാധ്യമങ്ങൾ, മാധ്യമ ധർമ്മത്തിനൊത്ത പക്വത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ് ഡോ. ജോസഫ് കരിയില്‍ കെ.ആർ.എൽ.സി.സിയുടെ വൈസ്‌ചെയര്‍മാനാണ്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.