
സ്വന്തം ലേഖകൻ
കൊച്ചി: വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാൻ കടപ്പെട്ടവരാണ് മാധ്യമപ്രവർത്തകരെന്ന് ബിഷപ് ജോസഫ് കരിയിൽ. കെ.ആർ.എൽ.സി.സി. ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
വാര്‍ത്തകള്‍ പലപ്പോഴും വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇങ്ങനെ വളച്ചൊടിച്ച വാർത്തകൾ പലയാവർത്തി അവർത്തിച്ചുകൊണ്ട്, അവ സത്യസന്ധമായ വർത്തകളാണെന്ന് പ്രചരിപ്പിക്കുന്ന രീതി അപകടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ, ഇങ്ങനെയുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യുന്ന ശൈലിയും പതിവായിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
പക്വതയാര്‍ന്ന വാര്‍ത്താവിതരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അതിനാൽ മാധ്യമങ്ങൾ, മാധ്യമ ധർമ്മത്തിനൊത്ത പക്വത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ് ഡോ. ജോസഫ് കരിയില്‍ കെ.ആർ.എൽ.സി.സിയുടെ വൈസ്‌ചെയര്‍മാനാണ്.
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
This website uses cookies.