ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ മാധ്യമ വകുപ്പില്‍ രണ്ട് പുതിയ നിയമനങ്ങള്‍ കൂടി. വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായും വത്തിക്കാന്‍റെ ദിനപത്രമായ “ലൊസര്‍വത്തോരേ റൊമാനോ”യുടെ പത്രാധിപരായുമായാണ് പുതിയ നിയമനങ്ങൾ. ഡിസംബര്‍ 18-Ɔο തിയതി ചൊവ്വാഴ്ചയാണ് മാധ്യമ വകുപ്പിലെ പുതിയ നിയമനങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.
1 ) മാധ്യമ വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടർ : വത്തിക്കാന്‍ മാധ്യമ വകുപ്പില്‍ ഇറ്റലിയിലെ അറിയപ്പെട്ട എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ “അന്ത്രയ തൊര്‍ണിയേലി”യെ വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായി / മുഖ്യപത്രാധിപരായി നിയമിച്ചു.
20 വര്‍ഷക്കാലമായി വത്തിക്കാന്‍ പ്രസിദ്ധീകരണങ്ങളുടെ അറിയപ്പെട്ട നിരൂപകനും, ലേഖകനുമായിരുന്നു അന്ത്രയാ തൊര്‍ണിയേലി. ഇറ്റലിയുടെ “ലാ സ്താംപാ” (La Stampa) ദിനപത്രത്തിന്‍റെ സ്ഥിരം ലേഖകനായും സേവനംചെയ്തിട്ടുള്ള ഇദ്ദേഹം ഇനി വത്തിക്കാന്‍ മാധ്യമങ്ങളുടെ ആകമാനം മുഖ്യപത്രാധിപരായി പ്രവര്‍ത്തിക്കും. 54 വയസ്സുകാരനായ തൊര്‍ണിയേലി ചരിത്രകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. മൂന്നു മക്കളുള്ള കുടുംബസ്ഥനായ അദ്ദേഹം തൊഴില്‍ കാര്യങ്ങള്‍ക്കായി റോമാനഗരം കേന്ദ്രീകരിച്ചും, കുടുംബത്തോടൊപ്പം മിലാനിലും പാര്‍ക്കുന്നു.
2 ) വത്തിക്കാന്‍ ദിനപത്ര പത്രാധിപർ: മുന്‍പത്രാധിപര്‍ ‘ജൊവാന്നി മരിയ വിയാന്‍’ പ്രായപരിധി എത്തി വിരമിക്കുന്നതിന്റെ ഒഴിവിലേയ്ക്ക് കോളെജ് അദ്ധ്യാപകനും, നിയമപണ്ഡിതനും, എഴുത്തുകാരനുമായ “അന്ത്രയാ മോന്ത”യെ വത്തിക്കാന്റെ ദിനപത്രം “ലൊസര്‍വത്തോരേ റൊമാനോ”യുടെ (L’Osservatore Romano) പത്രാധിപരായി നിയമിച്ചു.
അന്ത്രയാ മോന്ത കോളെജ് അദ്ധ്യാപകനും, അറിയപ്പെടുന്ന എഴുത്തുകാരനും, യൂണിവേഴ്സിറ്റി തലത്തിലുള്ള മതാദ്ധ്യാപകനുമാണ്. 2018-ലെ ദുഃഖവെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് നയിച്ച റോമിലെ കൊളോസിയത്തിലെ വിഖ്യാതമായ കുരിശിന്റെ വഴിയുടെ പ്രാര്‍ത്ഥനകള്‍ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കിയത് അന്ത്രയാ മോന്തയായിരുന്നു. “അവെനീരെ” (Avvenire) ദിനപത്രം, കത്തോലിക്കാസംസ്ക്കാരം (La Civiltà Cattolica) മാസിക എന്നിങ്ങനെയുള്ള അറിയപ്പെടുന്ന കത്തോലിക്ക പ്രസിദ്ധീകരണങ്ങളുടെ ലേഖകനുമായ 52 വയസ്സുള്ള അന്ത്രയാ മോന്ത കുടുംബത്തോടൊപ്പം റോമാനഗരത്തിലാണ് താമസിക്കുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.