Categories: Vatican

വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനമേറ്റു

വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനമേറ്റു

വത്തിക്കാന്‍ സിറ്റി : വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍, സിബി ജോര്‍ജ്ജ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.
ഡിസംബര്‍ 14-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യ, യമന്‍, ന്യൂസിലാണ്ട്, സ്വാസിലാണ്ട്, അസെര്‍ബൈജാന്‍, ചാദ്, ലിചെന്‍സ്റ്റെയിന്‍ എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ക്കൊപ്പം  സിബി ജോര്‍ജ്ജിനെയും പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്. അവരുടെ സ്ഥാനികപത്രികകള്‍ പരിശോധിച്ച് ഓരോരുത്തരെയും പാപ്പാ വത്തിക്കാനിലേയ്ക്ക് സ്വാഗതംചെയ്തു. റോമില്‍ സ്ഥിരതാമസമില്ലാത്ത ഈ അംബാസിഡര്‍മാര്‍ക്ക് പാപ്പാ പ്രത്യേക സന്ദേശം നല്കി:

പരിസ്ഥിതിയുടെ സുസ്ഥിതിക്കെന്നപോലെ ലോക സമാധാനത്തിനും  ഭീഷണിയുള്ള കാലഘട്ടത്തില്‍ വത്തിക്കാനുമായി സന്ധിചേരുന്ന ശ്രേഷ്ഠസംസ്കാരങ്ങളായ ഈ രാഷ്ട്രങ്ങള്‍  കൈകോര്‍ത്ത് ലോകത്ത് സമാധാനത്തിന്‍റെ പ്രയോക്താക്കളാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ വൈരുധ്യങ്ങള്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്ക്കെ, മാനവികതയുടെ നന്മയ്ക്കായുളള ക്രിയാത്മകമായ കാര്യങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും. ജനതകളുടെ വൈവിധ്യങ്ങളാണു പ്രശ്നമെന്നു വിചാരിക്കരുത്, മറിച്ച് അക്രമാസക്തമാകുന്ന മൗലിക ചിന്താഗതികളാണ് ഇന്ന് ലോക സമാധാനത്തിനു ഭീഷണിയാകുന്നത്. വിഘടിച്ചുനില്ക്കുന്ന മൂല്യങ്ങളും താല്പര്യങ്ങളുമായിട്ടാണ് ഈ വെല്ലുവിളികള്‍ ഇന്ന് തലപൊക്കുന്നതെങ്കിലും, അവയ്ക്കു പിന്നില്‍ അക്രമവാസന വളര്‍ത്തുന്ന മൗലികവും വംശീയവുമായ ചിന്താഗതികളാണ് തിങ്ങിനിലക്കുന്നത്. മാനവികതയെ വഴിതെറ്റിക്കുകയും അസമാധാനത്തില്‍ ആഴ്ത്തുകയും ചെയ്യുന്ന ഈ വെല്ലുവിളികളെ നല്ല ധാരണയുടെയും സംവാദത്തിന്‍റെയും മാര്‍ഗ്ഗത്തിലാണ് നേരിടേണ്ടത്. അതിക്രമത്തെ അതിക്രമം കൊണ്ടല്ല! സംവാദത്തിന്‍റെയും നീതിയുടെയും പാതയിലായിരിക്കണം.

ഏറെ ആഗോളവത്കൃതമായ ലോകത്ത് വൈവിധ്യമാര്‍ന്ന സംസ്കാരികതയും സാമൂഹിക ചുറ്റുപാടുകളുമുള്ള രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധിളുടെ ഈ കൂടിക്കാഴ്ച പ്രത്യാശ പകരുന്നതും പാരസ്പരികതയുള്ളതുമാണ്. മനുഷ്യാന്തസ്സിന്‍റെയും നീതിയുടെയും വഴികളില്‍ നമുക്ക് ഒരുമിച്ചു നീങ്ങാം. സംവാദവും സഹകരണവും മുഖമുദ്രയാക്കി നമുക്ക് ഒത്തൊരുമിച്ചു പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാം. സംവാദത്തിനും അനുരഞ്ജനത്തിനും സഹകരണത്തിനുമുള്ള സാധ്യതകളെ ഒരിക്കലും ലാഘവത്തോടെ കാണുകയോ തള്ളിക്കളയുകയോ ചെയ്യരുത്.  നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ദേശീയോദ്ഗ്രഥനത്തിനുള്ളതാണ്. ഓരോ രാജ്യത്തിന്റെയും വരുംതലമുറകളെ, പ്രത്യേകിച്ച് യുവജനങ്ങളെ നന്മയുടെയും സമാധാനത്തിന്‍റെയും മൂല്യങ്ങളില്‍ നയിക്കേണ്ടതുണ്ട്. യുവജനങ്ങളെ നന്മയില്‍ രൂപപ്പെടുത്താനായാല്‍ ആഗോളതലത്തില്‍ സമാധാനവും നീതിയും സമഗ്രമാനവപുരോഗതിയും വളര്‍ത്താന്‍ സാധിക്കും.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

6 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

6 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

6 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago