
തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ മുഴുവൻ മൽസ്യത്തൊഴിലാളികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു ലത്തീൻ അതിരൂപത ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകും. ഇതു സംബന്ധിച്ചുള്ള നടപടികൾ മൂന്നു ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നു വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര അറിയിച്ചു. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നു കാണാതായവരുടെ ബന്ധുക്കളിൽ ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനു പുറമെയാണ് അതിരൂപതാ നേതൃത്വവും ഹൈക്കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നു കാണാതായ മത്സ്യത്തൊഴിലാളികളെക്കുറിച്ചു
ചുഴലിക്കാറ്റിൽപെട്ടു മത്സ്യത്തൊഴിലാളികൾ മറ്റുള്ള രാജ്യങ്ങളിലെത്തിയിട്ടുണ്ടോ എന്നു പരിശോധിക്കണം. ചെറുവള്ളങ്ങളിൽ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത ആശങ്ക തുടരുകയാണ്. പുറമെ അനവധി വലിയ ബോട്ടുകളും അപകടത്തിൽപെട്ടിട്ടുണ്ട്. അതിരൂപത വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച കണക്കനുസരിച്ചു തിരുവനന്തപുരത്തു നിന്ന് 256 മത്സ്യത്തൊഴിലാളികളെയാണു കാണാതായത്.
ഇതിൽ 94 പേർ നാട്ടിൽ നിന്നും 147 മത്സ്യത്തൊഴിലാളികൾ മറ്റു പല സ്ഥലങ്ങളിൽ നിന്നുമായി മത്സ്യബന്ധനത്തിനു പോയവരാണ്. കാണാതായവരിൽ 15 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്നായി 24 മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. ഇതെല്ലാം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് അതിരൂപതാ നേതൃത്വത്തിന്റെ പരാതി.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.