
വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് പാപ്പ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെക്കെത്തുന്നു. മ്യാന്മാറിലെയും ബംഗ്ലാദേശിലെയും സഭകള്‍ ഏറെ ചെറുതാണെങ്കിലും പ്രതിസന്ധികളുള്ള നാടുകളില്‍ സുവിശേഷ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ചൈതന്യം പകരുകയെന്ന ഉദ്ദേശ്യത്തോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ പ്രേഷിതയാത്ര.
മാധ്യമ ശ്രദ്ധ നേടുകയും ലോകം ഉറ്റുനോക്കുന്നതുമായ ‘രോഹിംഗ്യ അഭയാര്‍ത്ഥി’ പ്രതിസന്ധിയുടെ മധ്യത്തിലേയ്ക്കാണ് സാന്ത്വനവുമായി ഒരു നല്ല സമരിയാക്കാരനെപ്പോലെ പാപ്പാ ഫ്രാന്‍സിസ് ഈ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കു ചെല്ലുന്നത്. വേദനിക്കുന്ന ഇരുരാജ്യങ്ങളിലെയും പാവപ്പെട്ട ജനസഞ്ചയത്തിന് സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സുവിശേഷതൈലം പൂശാനും, മുറിവുണക്കാനും പോരുന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം.
ഏഷ്യന്‍ മ്യാന്മറിയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനത്തില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ പ്രസ്താവിച്ചു. പാപ്പായുടെ സന്ദര്‍ശനവും സാന്നിദ്ധ്യവും വേദനിക്കുന്ന ഈ ജനസഞ്ചയത്തിന് സാന്ത്വനത്തിന്‍റെയും പ്രത്യാശയുടെയും ലേപനമായിരിക്കും. മ്യാന്മാറിലും ബാംഗ്ലാദേശിലും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താന്‍ പാപ്പായുടെ സന്ദര്‍ശനത്തിന് കരുത്തുണ്ട്. കര്‍ദ്ദിനാള്‍ താഗ്ലേ വത്തിക്കാന്‍ റേഡിയോ വക്താവ്, അലസാന്ദ്രോ ജിസ്യോത്തിയോട് അഭിമുഖത്തില്‍ പങ്കുവച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.