അനിൽ ജോസഫ്
ബാഴ്സലോണ: ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ശില്‍പ്പമെന്ന പദവിയിലേക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്കും ഇടം നേടി സ്പെയിനിലെ അലികാന്റിലെ തിരുപിറവി ശില്‍പ്പം. ഏതാണ്ട് അഞ്ച് നില കെട്ടിടത്തേക്കാള്‍ ഉയരമുള്ള തിരുപ്പിറവി ശില്‍പ്പം ഏറ്റവും വലിയ ‘തിരുപ്പിറവി ചിത്രം’ എന്ന വിശേഷണത്തോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്.
1999-ൽ ഗിന്നസ് റക്കോര്‍ഡില്‍ ഇടംപിടിച്ച മെക്സിക്കോയിലെ ശില്‍പ്പത്തിന് സ്പെയിനിൽ ഒരുക്കിയ ശില്‍പ്പത്തിന്റെ നാലിലൊന്ന് ഉയരമേയുള്ളൂ.
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുരൂപത്തിനാണ് 19 മീറ്റര്‍ ഉയരമുള്ളത്- നമ്മുടെ കെട്ടിട നിര്‍മാണ രീതിപ്രകാരം ഏകദേശം അഞ്ച് നില കെട്ടിടത്തേക്കാള്‍ ഉയരം. വിശുദ്ധ യൗസേപ്പിതാവ് നില്‍ക്കുകയും, പരിശുദ്ധ കന്യാകമറിയം ഇരിക്കാന്‍ തയാറെടുക്കുകയും ചെയ്യുന്ന രീതിയിലാണ് ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ തിരുരൂപത്തിന് 12 മീറ്ററും, ഉണ്ണീശോയുടെ രൂപത്തിന് 12 മീറ്ററും വലുപ്പമുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അലികാന്റയിലെ അയുന്റമിയൻറോ ചത്വരത്തില്‍ 602 ചതുരശ്രയടി വിസ്തീര്‍ണമുള്ള അടിത്തറയിലാണ് ശില്‍പ്പം സ്ഥാപിച്ചിരിക്കുന്നത്. പ്രദേശവാസിയായ ആര്‍ട്ടിസ്റ്റ് ജോസ് മാനുവല്‍ ഗാര്‍സിയയാണ് ഇതിന്റെ ശില്‍പ്പി. മഴയെയും വെയിലിനെയും കാറ്റിനെയും പ്രതിരോധിക്കാന്‍ സഹായിക്കുംവിധം ഗുണമേന്മയുള്ള ലോഹംകൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മാസംകൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.