
അനിൽ ജോസഫ്
ബാഴ്സലോണ: ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ശില്‍പ്പമെന്ന പദവിയിലേക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്കും ഇടം നേടി സ്പെയിനിലെ അലികാന്റിലെ തിരുപിറവി ശില്‍പ്പം. ഏതാണ്ട് അഞ്ച് നില കെട്ടിടത്തേക്കാള്‍ ഉയരമുള്ള തിരുപ്പിറവി ശില്‍പ്പം ഏറ്റവും വലിയ ‘തിരുപ്പിറവി ചിത്രം’ എന്ന വിശേഷണത്തോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്.
1999-ൽ ഗിന്നസ് റക്കോര്‍ഡില്‍ ഇടംപിടിച്ച മെക്സിക്കോയിലെ ശില്‍പ്പത്തിന് സ്പെയിനിൽ ഒരുക്കിയ ശില്‍പ്പത്തിന്റെ നാലിലൊന്ന് ഉയരമേയുള്ളൂ.
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുരൂപത്തിനാണ് 19 മീറ്റര്‍ ഉയരമുള്ളത്- നമ്മുടെ കെട്ടിട നിര്‍മാണ രീതിപ്രകാരം ഏകദേശം അഞ്ച് നില കെട്ടിടത്തേക്കാള്‍ ഉയരം. വിശുദ്ധ യൗസേപ്പിതാവ് നില്‍ക്കുകയും, പരിശുദ്ധ കന്യാകമറിയം ഇരിക്കാന്‍ തയാറെടുക്കുകയും ചെയ്യുന്ന രീതിയിലാണ് ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ തിരുരൂപത്തിന് 12 മീറ്ററും, ഉണ്ണീശോയുടെ രൂപത്തിന് 12 മീറ്ററും വലുപ്പമുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അലികാന്റയിലെ അയുന്റമിയൻറോ ചത്വരത്തില്‍ 602 ചതുരശ്രയടി വിസ്തീര്‍ണമുള്ള അടിത്തറയിലാണ് ശില്‍പ്പം സ്ഥാപിച്ചിരിക്കുന്നത്. പ്രദേശവാസിയായ ആര്‍ട്ടിസ്റ്റ് ജോസ് മാനുവല്‍ ഗാര്‍സിയയാണ് ഇതിന്റെ ശില്‍പ്പി. മഴയെയും വെയിലിനെയും കാറ്റിനെയും പ്രതിരോധിക്കാന്‍ സഹായിക്കുംവിധം ഗുണമേന്മയുള്ള ലോഹംകൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മാസംകൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.