ജോസ് മാർട്ടിൻ
ആലപ്പുഴ: ലാളിത്യവും പാണ്ഡിത്യവും ഒരേപോലെ ഇണങ്ങുകയും തിളങ്ങുകയും ചെയ്ത ആചാര്യനായിരുന്നു ജോസഫ് പൗവ്വത്തിൽ പിതാവെന്ന് ആലപ്പുഴ ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ. താൻ സെമിനാരിയിൽ വിദ്യാർഥിയും അധ്യാപകനും ആയിരിക്കെ പൗവത്തിൽ പിതാവ് കെ.സി.ബി.സി. അധ്യക്ഷനായിരുന്നുവെന്നും അന്നു തുടങ്ങിയ അടുപ്പവും സ്നേഹ വാത്സല്യവും ഞങ്ങൾക്കിടയിലുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
ലാളിത്യവും പാണ്ഡിത്യവും ഒരേപോലെ നിത്യജീവിതത്തിൽ സമന്വയിപ്പിച്ച് പെരുമാറാൻ സാധിച്ചതായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. സഭകളുടെ തനിമ കാത്തുസൂക്ഷിക്കാൻ വേണ്ടി നിലകൊണ്ടപ്പോൾ തന്നെ സഭകളുടെ കൂട്ടായ്മയ്ക്കും ഐക്യത്തിനും വേണ്ടി കഠിന പരിശ്രമം നടത്തി. ഔപചാരികതയേക്കാൾ അപ്പുറം അദ്ദേഹം വ്യക്തിപരമായ ബന്ധത്തിനു പ്രാധാന്യം നൽകിയിരുന്നെന്നും ആലപ്പുഴ ബിഷപ്പ് അനുസ്മരിക്കുന്നു.
താൻ മെത്രാനായ ശേഷം ആദ്യമായി പിതാവിനെ കാണാൻ ചെന്നപ്പോൾ എന്നെ ഓർമപ്പെടുത്തിയത് മെത്രാൻ സമിതികളിലും എല്ലാവരും ഒരുമിച്ചുവരുന്ന വേളകളിലും മുടങ്ങാതെ സംബന്ധിക്കണമെന്നായിരുന്നു ബിഷപ് ആനാപറമ്പിൽ ഓർക്കുന്നു. വ്യക്തിപരമായി തന്നോട് പിതാവ് കാണിച്ച താൽപര്യമായിരുന്നു ഉപദേശമെന്നും, വ്യക്തിത്വത്തെ സ്വാധീനിക്കാനും ഏത് വിഷയവും സംശയലേശമന്യേ വ്യക്തമാക്കിത്തരാനും മനസ്സിൽ പതിപ്പിക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണ വൈഭവം പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും ബിഷപ് ആനാപറമ്പിൽ പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.