Categories: Diocese

ലത്തീന്‍ കത്താലിക്കാ സംഗമ റാലിയെ തകര്‍ക്കാന്‍ പോലീസിന്റെ ബോധപൂര്‍വ്വമായ ശ്രമമോ!; 1 ലക്ഷം പേരെ നിയന്ത്രിക്കാന്‍ ഇറങ്ങിയത് 50-ന് താഴെ പോലീസുകാര്‍

ലത്തീന്‍ കത്താലിക്കാ സംഗമ റാലിയെ തകര്‍ക്കാന്‍ പോലീസിന്റെ ബോധപൂര്‍വ്വമായ ശ്രമമോ!; 1 ലക്ഷം പേരെ നിയന്ത്രിക്കാന്‍ ഇറങ്ങിയത് 50-ന് താഴെ പോലീസുകാര്‍

വോക്‌സ് ഡെസ്ക്ക്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ ലത്തീന്‍ കത്തോലിക്കാ സമുദായം അണിനിരന്ന മഹാറാലിയെ പോലീസ് ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിച്ചതായി പരാതി. റാലി തുടങ്ങി 2 മണിക്കൂറിനകം തന്നെ റാലി ചെയര്‍മാര്‍ ഫാ.റോബര്‍ട്ട് വിന്‍സെന്റ് ഈ വിഷയം സംഘാടക സമിതിയുമായി ആശയ വിനിമയം നടത്തിയെങ്കിലും, റാലിയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്ത് വന്നതോടെയാണ് വോക്സ് ന്യൂസ് കൂടുതല്‍ അന്വേഷണം നടത്തിയത്. ലത്തീന്‍ കത്തോലിക്കാ സംഗമത്തിന് ഒരാഴ്ച മാത്രം മുമ്പ് തിരുവനന്തപുരം നഗരത്തില്‍ റാലിയെ നിയന്ത്രിക്കാന്‍ മുന്നൂറോളം പോലീസുകാരെ എ.ആര്‍. ക്യാമ്പില്‍ നിന്ന് വിന്യസിച്ചപ്പോള്‍ നെയ്യാറ്റിന്‍കരയിലെ ഗതാഗതം നിയന്ത്രിക്കാന്‍ എത്തിയത് ബാലരാമപുരം, നെയ്യാറ്റിന്‍കര, മാരായമുട്ടം, വെളളറട, ആര്യങ്കോട് സ്റ്റേഷനുകളില്‍ നിന്നുളള 50-ന് താഴെ പോലീസുകാരാണ്.

ഗതാഗതം കൃത്യമായി നിയന്ത്രിക്കപ്പെടേണ്ട ആലുമ്മൂട് ജംഗ്ഷനില്‍ സാധാരണ ഗതാഗതം നിയന്ത്രിക്കുന്ന രണ്ട് ഹോംഗാര്‍ഡുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. റാലി ആരംഭിച്ച് ടിബി കവല പിന്നിടുമ്പോള്‍ റാലി നടക്കുന്ന റോഡിലേക്ക് കെഎസ്ആര്‍ടിസി ബസും പോലീസ് ബോധപൂര്‍വ്വം കടത്തിവിട്ടു.

റാലിയുടെ ഗതാഗതവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവിന്റെ നേതൃത്വത്തില്‍ വിളിച്ച ആദ്യയോഗത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം യോഗം വിളിക്കാന്‍ ആവശ്യപ്പെടുകയും, വോളന്‍റിയേഴ്സിന് നിര്‍ദേശം നല്‍കാനായി എത്തുമെന്ന് അറിയിച്ചിരുന്ന ഡിവൈഎസ്പിയെ പിന്നെ ആരും കണ്ടില്ല.

റാലി ആരംഭിച്ച മുനിസപ്പല്‍ സ്റ്റേഡിയത്തിലെ നിയന്ത്രണത്തിനായി നെയ്യാറ്റിന്‍കര സിഐ പ്രദീപും, 3 പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. സംഘാടന സമിതി നിയോഗിച്ച വോളന്‍റിയേഴ്സിന്റെയും, വിവിധ ഇടവകകളില്‍ നിന്നെത്തി ദൗത്യം ഏറ്റെടുത്ത വൈദികരുടെയും സമയോചിതമായ ഇടപെടല്‍ മാത്രമാണ് റാലി വിജയിക്കാന്‍ കാരണം. റാലി ആരംഭിക്കുന്നതിന് മുമ്പ് ഒറ്റപ്രാവശ്യം എത്തിയ ഡിവൈഎസ്പിയെ പിന്നെ നെയ്യാറ്റിന്‍കരയില്‍ ആരും കണ്ടിട്ടുമില്ല. റാലിയെ ബോധപൂര്‍വ്വം തകര്‍ക്കാനുളള ശ്രമം മറ്റേതെങ്കിലും ശക്തികളുടെ സമ്മര്‍ദ്ദമാണോ എന്നും അന്വേഷിക്കേണ്ടി ഇരിക്കുന്നു.

റാലിയുടെ എല്ലാ തുറകളിലും രൂപതക്കൊപ്പം കൈപിടിച്ച് നഗരസഭാ അധ്യക്ഷ ഹീബ ഉണ്ടായിരുന്നെങ്കിലും, വൈസ് ചെയര്‍മാര്‍ കെ.കെ.ഷിബു രൂപത ഔദ്യോഗികമായി വിളിച്ചിട്ടും ഒറ്റ യോഗത്തിലും പങ്കെടുത്തിട്ടില്ല. പോലീസും ചില ബാഹ്യശക്തികളും റാലിയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും നെയ്യാറ്റിന്‍കരയുടെ ചരിത്രത്തിന്റെ ഭാഗമാവുകയാണ് നമ്മുടെ റാലി. ഇനി ഈ റെക്കോര്‍ഡ് തകര്‍ക്കണമെങ്കിലും നമ്മള്‍ തന്നെ നിരത്തിലിറങ്ങണം.

vox_editor

Recent Posts

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

3 weeks ago