
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി രണ്ട് ദിവസങ്ങളിലായി നെയ്യാറ്റിന്‍കര രൂപത ആതിഥേയത്വം വഹിക്കുന്ന സമുദായ സംഗമത്തിന്റെയും, കെ.എൽ.സി.യെ സംസ്ഥാന സമ്മേളനത്തിന്റെയും വിവിധ പരിപാടികള്‍ നിയന്ത്രിക്കാനായി 600 അംഗ വോളന്റിയര്‍ ടീമിനെ തെരെഞ്ഞെടുത്തു.
നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നടന്ന വോളന്റിയര്‍മാരുടെ പ്രതിനിധി സമ്മേളനം ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മോണ്‍.വി.പി.ജോസ്, ഫാ.എസ്.എം. അനില്‍കുമാര്‍, ഡി.രാജു, ആറ്റുപുറം നേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപതയുടെ 11 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 കണ്‍വീനര്‍മാരെയും ജോയിന്റ് കണ്‍വീനര്‍മാരെയും തെരെഞ്ഞെടുത്തു.
നെയ്യാറ്റിന്‍കര പട്ടണത്തില്‍ ഡിസംബര്‍ 1-ന് നടക്കുന്ന മഹാറാലിയുടെ നിയന്ത്രണത്തിനായിരിക്കും കൂടുതല്‍ വോളന്റിയര്‍മാരെ നിയോഗിക്കുക. വോളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ക്ലാസും ഇവര്‍ക്കായി ക്രമീകരിച്ചിട്ടുണ്ടായിരുന്നു. പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, വിളംബര റാലികള്‍ തുടങ്ങിയവയെല്ലാം ഇനി തെരെഞ്ഞെടുക്കപ്പെട്ട വോളന്‍റിയര്‍മാരുടെ നേതൃത്വത്തിലായിരിക്കുമെന്ന് റാലി ചെയര്‍മാന്‍ ഫാ.റോബര്‍ട്ട് വിന്‍സെന്റ് അറിയിച്ചു.
ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്സണെയും, നെയ്യാറ്റിന്‍കര ഡിവൈഎസ്പിയെയും പങ്കെടുപ്പിച്ചുളള യോഗം ഈ ആഴ്ച തന്നെ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.