
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി രണ്ട് ദിവസങ്ങളിലായി നെയ്യാറ്റിന്‍കര രൂപത ആതിഥേയത്വം വഹിക്കുന്ന സമുദായ സംഗമത്തിന്റെയും, കെ.എൽ.സി.യെ സംസ്ഥാന സമ്മേളനത്തിന്റെയും വിവിധ പരിപാടികള്‍ നിയന്ത്രിക്കാനായി 600 അംഗ വോളന്റിയര്‍ ടീമിനെ തെരെഞ്ഞെടുത്തു.
നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നടന്ന വോളന്റിയര്‍മാരുടെ പ്രതിനിധി സമ്മേളനം ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മോണ്‍.വി.പി.ജോസ്, ഫാ.എസ്.എം. അനില്‍കുമാര്‍, ഡി.രാജു, ആറ്റുപുറം നേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപതയുടെ 11 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 കണ്‍വീനര്‍മാരെയും ജോയിന്റ് കണ്‍വീനര്‍മാരെയും തെരെഞ്ഞെടുത്തു.
നെയ്യാറ്റിന്‍കര പട്ടണത്തില്‍ ഡിസംബര്‍ 1-ന് നടക്കുന്ന മഹാറാലിയുടെ നിയന്ത്രണത്തിനായിരിക്കും കൂടുതല്‍ വോളന്റിയര്‍മാരെ നിയോഗിക്കുക. വോളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ക്ലാസും ഇവര്‍ക്കായി ക്രമീകരിച്ചിട്ടുണ്ടായിരുന്നു. പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, വിളംബര റാലികള്‍ തുടങ്ങിയവയെല്ലാം ഇനി തെരെഞ്ഞെടുക്കപ്പെട്ട വോളന്‍റിയര്‍മാരുടെ നേതൃത്വത്തിലായിരിക്കുമെന്ന് റാലി ചെയര്‍മാന്‍ ഫാ.റോബര്‍ട്ട് വിന്‍സെന്റ് അറിയിച്ചു.
ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്സണെയും, നെയ്യാറ്റിന്‍കര ഡിവൈഎസ്പിയെയും പങ്കെടുപ്പിച്ചുളള യോഗം ഈ ആഴ്ച തന്നെ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.