Categories: World

റോമിലെ ലത്തീൻ ഇടവക വെട്ടുകാട് ക്രിസ്തുരാജന്റെ തിരുന്നാൾ ആഘോഷിച്ചു

റോമിലെ ലത്തീൻ ഇടവക വെട്ടുകാട് ക്രിസ്തുരാജന്റെ തിരുന്നാൾ ആഘോഷിച്ചു

മില്ലറ്റ് രാജപ്പൻ

റോം: റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്കരുടെ ഇടവക, വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു. എല്ലാ വർഷവും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ വളരെ ഭക്തിയോടും ഒരുക്കത്തോടും കൂടി റോമിലെ ലത്തീൻ ഇടവക ആഘോഷിക്കാറുണ്ട്.

ഞായറാഴ്ച രാവിലെ 10 മണിക്ക് പാദപൂജയോടുകൂടിയാണ് തിരുകർമ്മങ്ങൾക്ക് തുടക്കമായത്. നമ്മുടെ ഓരോരുത്തരുടെയും ആകുലതകളും വ്യാകുലതകളും ക്രിസ്തുരാജന് മുമ്പിൽ സമർപ്പിക്കാം. നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളിൽ രാജാവായി കടന്നുവരുവാൻ ക്രിസ്തുരാജനെ ക്ഷണിക്കാമെന്ന് പാദപൂജയ്ക്ക് നേതൃത്വം നൽകിക്കൊണ്ട് ഇടവക വികാരി ഫാ.സനു ഔസേപ് പറഞ്ഞു.

തുടർന്ന്, 11 മണിക്ക് ആരംഭിച്ച ആഘോഷമായ തിരുനാൾ സമൂഹദിവ്യബലിയ്ക്ക് ഫാ. ഡേവിഡ്സൺ ജെസ്റ്റസ് മുഖ്യകാർമ്മികനായി. ഫാ. സെബാസ്റ്റിൻ തോബിയാസ് ഓ.എഫ്.എം. കപ്പൂച്ചിൻ വചനസന്ദേശം നൽകി. ഫാ. ഹെൻഡ്രി എസ്.ജെ., ഫാ.ജോസ് പള്ളോട്യൻ, ഫാ.ഡാർവിൻ ഫെർണാണ്ടസ്, ഫാ.ജിബു ജെ.ജാജിൻ, ഫാ. റോസ് ബാബു, ഫാ.അനീഷ്, ഇടവക വികാരി ഫാ.സനു ഔസേപ് തുടങ്ങിയവർ സഹകാർമ്മികരായി.

കപ്പൂച്ചിൻ സഭാംഗമായ ഫാ. സെബാസ്റ്റിൻ തോബിയാസ് ഓ.എഫ്.എം. നൽകിയ വചനസന്ദേശത്തിൽ, ‘നൽകലിന്റെ സുവിശേഷമായിരുന്നു’ പ്രധാന ചിന്ത. ഏറ്റവും നല്ലത് നൽകുക, അവസാനം വരെയും നൽകുക, മുറിഞ്ഞും നൽകുക എന്നീ ചിന്തകളെ ജീവിതഗന്ധിയായി അച്ചൻ അവതരിപ്പിച്ചത് ഹൃദയസ്പർശിയായി.

റോമിൽ പഠനം നടത്തുന്ന വൈദികവിദ്യാർഥികളും, സന്യാസിനികളും, റോമിൽ താമസിക്കുന്ന മലയാളികളും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. 12:30 – ന് സ്നേഹവിരുന്നോട് കൂടിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് വിരാമമായത്.

വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും സ്നേഹവിരുന്നിനും മറ്റും വേണ്ട നേതൃത്വം നൽകുകയും ചെയ്തത് തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഇടവക അംഗങ്ങളായിരുന്നു.

vox_editor

View Comments

  • റോമിലെ ലത്തീൻ കത്തോലിക്കർ എന്ന് എടുത്തു പറയണ്ട. ലോകത്തിലെ കാതോലിക്കാരിൽ 98.5% ഉം റോമൻ അഥവാ ലത്തീൻ കത്തോലിക്കർ ആണ്. ബാക്കിയുള്ള 23 ഉപ സഭകൾ (syro malabar and syro malankara) ഉൾപ്പെടെ 1.5% ത്തിൽ ഉൾപെടുന്നു.റോമിലെ കത്തോലിക്ക മലയാളി സമൂഹം വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു എന്ന് പറയുന്നതാവും ഉചിതം.

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

7 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago