
ജോസ് മാർട്ടിൻ
ഇടക്കൊച്ചി: കഴിഞ്ഞ വർഷം ഒക്ടോബർ മാസം നെതർലന്റ്സിലെ രാജാവും രാജ്ഞിയും കേരളം സന്ദർശിച്ചപ്പോൾ അതുവരെ ഇല്ലാത്ത ധൃതിയിൽ അധികൃതർ പശ്ചിമകൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ചു. എന്നാൽ, രാജാവിന്റെയും രാജ്ഞിയുടെയും കേരളസന്ദർശനം കഴിഞ്ഞ് ഒരുവർഷം തികയുമ്പോൾ റോഡുകളുടെ അവസ്ഥ ഏറെ പരിതാപകരമാവുന്നതിനാൽ, എത്രയും പെട്ടെന്ന് ഇതു പരിഹരിക്കുവാൻ രാജാവിനേയും രാജ്ഞിയെയും വീണ്ടുമൊരു കേരള സന്ദർശനം നടത്തുവാൻ ക്ഷണിക്കുകയോ, അല്ലെങ്കിൽ ഉടനടി ഈ പ്രശ്നത്തിന് ഭരണാധികാരികൾ പരിഹാരം കാണുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.സി.വൈ.എം. ഇടക്കൊച്ചി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധാത്മക സമരം നടത്തിയത്.
കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പ്രതിഷേധം കെ.സി.വൈ.എം രൂപത മുൻ പ്രസിഡന്റ് ജോസഫ് ദിലീപ് ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി മേഖല കോ-ഓർഡിനേറ്റർ ആൻസ്റ്റൽ ആന്റണി അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത ജന. സെക്രട്ടറി കാസി പൂപ്പന, സെക്രട്ടറി ടി.ജെ.ടെറൻസ്, രൂപതാ എക്സിക്യൂട്ടീവ് ഡാൽവിൻ ഡിസിൽവ എന്നിവർ സംസാരിച്ചു.
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
This website uses cookies.