
ജോസ് മാർട്ടിൻ
കർമ്മൽഗിരി/ ആലുവ: കേരള റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ റവ.ഡോ.മാർട്ടിൻ ആന്റണിയെ കെ.ആർ.എൽ.സി.ബി.സി. തിയോളജി (ദൈവശാസ്ത്രവും സിദ്ധാന്തവും) കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചു. മൂന്ന് വർഷത്തേയ്ക്കാണ് നിയമനം.
റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും യോഹന്നാന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കി ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം (Order of Our Lady of Mercy) കാരുണ്യ മാതാവിന്റെ സഭാംഗമാണ്. യോഹന്നാന്റെ സുവിശേഷത്തിലെ 1 മുതൽ 12 വരെയുള്ള അധ്യായങ്ങളിലെ മരണ സംബന്ധമായ പദങ്ങളെക്കുറിച്ച് ഉത്തരാധുനിക ചിന്തകരുടെ ഭാഷാ-സാഹിത്യ സങ്കേതങ്ങളുപയോഗിച്ചുള്ള വ്യാഖ്യാനമായിരുന്നു പ്രബന്ധം (Death as a narrative-sign in the forth Gospel: An Exegetico-Thelogical study on the language of Death in John 1-12).
ഡോ.മാർട്ടിൻ ആന്റണിയുടെ ആനുകാലിക പ്രസക്തിയുള്ള നിരവധി ലേഖനങ്ങൾ സത്യദീപം, അസ്സീസി, കാരുണികൻ തുടങ്ങിയ അച്ചടി മാധ്യമങ്ങളിലും, കാത്തലിക് വോക്സ്സ് ഓൺ ലൈൻ ന്യൂസിലും പ്രസിദ്ധീകരിച്ചു വരുന്നു.
ധ്യാന പ്രസംഗകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ മികവ് തെളിയിച്ചിട്ടുള്ള റവ.ഡോ.മാർട്ടിൻ എൻ. ആന്റണി O.Dem കൊച്ചി രൂപതയിലെ കല്ലഞ്ചേരി സെന്റ് മാർട്ടിൻ ഡി. പോറസ് പള്ളി ഇടവകാംഗമാണ്. 1977-ൽ ആന്റണി-സിസിലി ദമ്പതികളുടെ മകനായി ജനിച്ച റവ.ഡോ.മാർട്ടിൻ എൻ.ആന്റണി 2007 ലായിരുന്നു വൈദീകപട്ടം സ്വീകരിച്ചത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.