രാഷ്ട്രനിർമിതിയിൽ എല്ലാവർക്കും പങ്ക്: മാർപാപ്പ രാഷ്ട്രനിർമിതിയിൽ എല്ലാവർക്കും പങ്ക്: മാർപാപ്പ സാന്തിയാഗോ : ലാറ്റിനമേരിക്ക
യിലെ ആദിവാസികളെ കേൾക്കാനും അവരുടെ സംസ്കാരത്തെ മാനിക്കാനും രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ഇന്നലെ ചിലി സന്ദർശനത്തിനു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ രഹിതർ, കുടിയേറ്റക്കാർ, ആദിവാസികൾ തുടങ്ങി സമൂഹത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ചുവേണം രാജ്യത്തിന്റെ ഭാവി പടുത്തുയർത്തേണ്ടതെന്ന് മാർപാപ്പ നിർദേശിച്ചു. ചിലി നേടിയ ജനാധിപത്യ പുരോഗതിയെ അദ്ദേഹം അഭിനന്ദിച്ചു.
മാർപാപ്പയെ ശ്രവിക്കാൻ സർക്കാർ ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളും എത്തിച്ചേർന്നു.
തിങ്കളാഴ്ച വൈകിട്ട് തലസ്ഥാനമായ സാന്തിയാഗോയിൽ വിമാനമിറങ്ങി
യ മാർപാപ്പയെ പ്രസിഡന്റ് മിഷേൽ ബാച്ചെലെ സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്നുള്ള യാത്രാമധ്യേ മാർപാപ്പ അപ്രതീക്ഷിതമായി കിഴക്കൻ സാന്തിയാഗോയിലെ സാൻ ലൂയിജി ബെൽട്രാൻ ഡി പുഡാഹുയേൽ പള്ളിയിൽ സ്ഥിതിചെയ്യുന്ന മോൺ. എന്റിക്വെ അൽവിയാർ ഉറൂഷിയായുടെ കബറിടത്തിൽ പ്രാർഥിച്ചു.
സാന്തിയാഗോയിലെ സഹായമെത്രാനായിരുന്ന ഇദ്ദേഹം പാവപ്പെട്ടവരുടെ ബിഷപ്പെന്നാണ് അറിയപ്പെട്ടിരുന്നത്. 1982ലാണ് മരിച്ചത്.
Related 5th March 2018 In "Kerala"
22nd February 2018 In "Articles"
Recent Posts ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.
Accept