
അനില്‍ ജോസഫ്
കൊച്ചി: സന്യാസ ജീവിതത്തെ സോഷ്യല്‍ മീഡിയയിലൂടെയും, മഞ്ഞ മാധ്യമങ്ങളിലൂടെയുമുള്ള വ്യജ പ്രചരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐ.ടി. കമ്പനികളില്‍ വലിയ ശമ്പളമുളള ജോലി ഉപേക്ഷിച്ച് രണ്ട് സന്യാസിനിമാര്‍ സന്യാസ ജീവിതത്തിലേക്ക് വ്രദവാഗ്ദാനം നടത്തി കടന്ന് വന്നിരിക്കുന്നത്. എന്‍ജിനിയറിംഗ് ബിരുദധാരികളായ സിസ്റ്റര്‍ അജ്ഞുറോസും സിസ്റ്റര്‍ ടീസയും കര്‍ത്താവിന്റെ മണവാട്ടിമാരാകുമ്പോള് കത്തോലിക്കാ സഭയും ആഹ്ലാദത്തിലാണ്. ഇരുവരുടെയും വ്രതവാഗ്ദാനം കഴിഞ്ഞ ദിവസം എസ്.ബി.എ. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്നു.
പെരുമ്പാവൂര്‍ വല്ലം ചക്കുങ്ങല്‍ അഗസ്റ്റ്യന്റെയും ആനീസിന്റെയും ഇളയ മകളാണ് സിസ്റ്റര്‍ അഞ്ജു. സിസ്റ്ററിന്റെ പിതാവ് കര്‍ഷകനാണ്. ഉദയനാപുരം മണിപ്പാടം വര്‍ഗ്ഗീസിന്റെയും റീനിയുടെയും മകളാണ് ടീസ. ആര്‍ച്ച് ബിഷപ് മാര്‍ ആന്റെണി കരിയിലിന്റെ നേതൃത്വത്തിലാണ് ഇരുവരുടെയും വ്രതവാഗ്ദാനം നടന്നത്.
മറ്റ് മൂന്ന് സന്യാസര്ഥികള്ക്കൊപ്പമാണ് ഇവര്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇരുവരുടയും സന്യാസ ജീവിതത്തിലേക്കുളള പ്രവേശനം കത്തോലിക്കാ സഭക്ക് അഭിമാന നിമിഷമാണെന്ന് പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍ പറഞ്ഞു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.