
സ്വന്തം ലേഖകൻ
ഇറ്റലി: യൂറോപ്പിൽ തുടർച്ചയായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങൾക്കെതിരെ പ്രതിക്ഷേധം ശക്തമാവുകയാണ്. മുസ്ളീം തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊറോണാക്കാലത്തും പ്രതിക്ഷേധങ്ങൾ നടക്കുന്നത്. ഇറ്റാലിയൻ പ്രതിപക്ഷ നേതാവ് സൽവീനിയുടെ നേതൃത്വത്തിൽ ഫ്രഞ്ച് എംബസിയുടെ മുൻപിലാണ് വ്യാഴാഴ്ച പ്രതിഷേധം നടന്നത്.
തീവ്ര ഇസ്‌ലാമിക ചിന്താഗതി പ്രചരിപ്പിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്നും, അഭയാർഥികളെ ഇറ്റലിയിലേക്ക് എടുക്കുന്നത് തടയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇസ്‌ലാമിക വിപ്ലവം സൃഷ്ടിക്കുന്നവരോട് മൃദുസമീപനം സ്വീകരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ നിലപാടിനെതിരെ ശക്തമായ പ്രതിക്ഷേധ സ്വരങ്ങളും ഉയർന്നുവരുന്നുണ്ട്.
ഫ്രത്തല്ലി തൂത്തിയിയുടെയും, ഇസ്ളാം മതത്തോടുള്ള പാപ്പായുടെ നിരന്തരമായ സാഹോദര്യ നിലപാടുകളെയും ലോകം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഇസ്‌ലാം മതത്തിലെ ഒരുവിഭാഗം തീവ്രചിന്താഗതിക്കാർ സാഹോദര്യ നിലപാടിനെ സ്വീകരിക്കാൻ തയാറാകാത്തതും, ലോകത്തിന്റെ എല്ലായിടങ്ങളിലും ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നുമുള്ള നിലപാടിലേക്ക് യൂറോപ്പ്യൻ രാഷ്ട്രീയം മാറുന്നത് ലോകത്തിന് ആശങ്കയും അതേസമയം ക്രിസ്ത്യാനികൾക്ക് ആശ്വാസവും നൽകുന്നുണ്ട്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.