
സ്വന്തം ലേഖകൻ
ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച കുറ്റത്തിന്റെ വധശിക്ഷയില്‍ നിന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി മോചിപ്പിച്ച ആസിയ ബീബിയുടെ ജയിൽമോചനം ഇനിയും അകലെ. ഇസ്ലാമിക തീവ്രവാദികൾക്ക് കീഴടങ്ങി ഭരണകൂടം തീരുമാനം മരവിപ്പിക്കുകയായിരുന്നു.
പ്രധാനമന്ത്രി ഇമ്രാന്‍ സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തുവെങ്കിലും അതിരുവിട്ടു തുടങ്ങിയ പ്രതിക്ഷേധം നിയന്ത്രിക്കുക അസാധ്യമാകും എന്ന് മനസിലാക്കിയതിനാൽ നിലപാട് മാറ്റി എന്നാണ് പ്രാഥമിക നിഗമനം. തുടർന്ന്, പ്രതിഷേധക്കാരെ അടിച്ചമര്‍ത്തില്ലായെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കുമെന്നും ടിഎല്‍പിക്കു ഭരണകൂടം ഉറപ്പ് നല്‍കുകയും ചെയ്തു.
അതുപോലെതന്നെ, ആസിയയ്ക്ക് പാക്കിസ്ഥാന് പുറത്ത് ആശ്രയം ഒരുക്കുവാൻ വിവിധ രാജ്യങ്ങൾ പ്രകടിപ്പിച്ച ആഗ്രഹത്തിനും തിരിച്ചടി നൽകിക്കൊണ്ട്, ആസിയായെ രാജ്യത്തിന് പുറത്തു വിടാന്‍ അവസരം നിഷേധിച്ച് “നോ എക്സിറ്റ് ലിസ്റ്റി”ല്‍ ഉള്‍പ്പെടുത്താനുള്ള നടപടികൾ എടുക്കാമെന്ന് ഇസ്ളാമിക പാര്‍ട്ടിയായ തെഹരീക് ഇ-ലബായിക് പാകിസ്ഥാന് (TLP) ഇമ്രാന്‍ ഖാന്‍ ഭരണകൂടം ഉറപ്പ് എഴുതിക്കൊടുത്തുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആസിയയുടെ മോചനത്തിന് എതിരെ തെരുവിലിറങ്ങിയ ഇസ്ലാമിക തീവ്രവാദികള്‍ 120 കോടി ഡോളറിന്റെ, അതായത് 8600 കോടി രൂപയോളം നഷ്ടം പ്രക്ഷോഭങ്ങളിലൂടെ ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇപ്പോഴും, ആസിയായുടെ മോചനത്തിനായി ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിയുകയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം.
അതേസമയം, ആസിയയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂക് പ്രാണരക്ഷാര്‍ത്ഥം യൂറോപ്പിലേക്കു കടന്നിരിക്കുകയാണ്. ആസിയയ്ക്കു വേണ്ടി നിയമയുദ്ധം തുടരേണ്ടതിനാല്‍ താന്‍ ജീവിച്ചിരിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.