
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഫ്രാൻസിലെ നീസ് നോട്രഡാം ബസിലിക്കയിലുണ്ടായ ജിഹാദി അക്രമണത്തിൽ അഗാധദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പയുടെ ട്വീറ്റ്. “പ്രാര്‍ത്ഥനയുടെയും സമാശ്വാസത്തിന്‍റെയും ആലയത്തില്‍ മരണം വിതച്ച ആക്രമണത്തില്‍ വിലപിക്കുന്ന നീസിലെ കത്തോലിക്കാ സമൂഹത്തോടൊപ്പം ഞാന്‍ സഹതപിക്കുന്നു. ഇരകളായവര്‍ക്കുവേണ്ടിയും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും പ്രിയപ്പെട്ട ഫ്രഞ്ചു ജനതയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. തിന്മയെ നന്മകൊണ്ടു നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ” എന്നായിരുന്നു പാപ്പായുടെ വാക്കുകൾ.
കൂടാതെ, നീസ് രൂപതാ ബിഷപ്പ് അൻഡ്രേ മർസേയുവിന് വത്തിക്കാൻ സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിൻ അയച്ച പ്രത്യേക സന്ദേശത്തിലും വേദനയിലൂടെ കടന്നുപോകുന്ന ഫ്രഞ്ച് ജനതയോടുള്ള പാപ്പയുടെ ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം, വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയിലൂടെ പാപ്പയുടെ പ്രാർത്ഥന ഫ്രഞ്ച് ജനതയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും, ഫ്രഞ്ച് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിനെ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരപ്പെടുത്തുകയും ചെയ്യുകയാണ് പാപ്പായും കത്തോലിക്കാ സഭ മുഴുവനും. ഭീകരതയും അക്രമവും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ വിലപിക്കുന്ന വിശ്വാസീസമൂഹത്തെ പാപ്പയുടെ സാമീപ്യം അറിയിക്കുന്നു. ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കുമായി പാപ്പ പ്രാർത്ഥിക്കുന്നുണ്ടെന്നും അക്രമം അവസാനിപ്പിക്കാൻ നമുക്ക് പരസ്പരം സഹോദര്യത്തോടെ മുന്നേറാമെന്നും ബ്രൂണി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഒരു വിശ്വാസിയായ സ്ത്രീയുടെ കഴുത്തറത്താണ് മുസ്ളീം തീവ്രവാദി കൊലപ്പെടുത്തിയത്. തുടർന്ന്, 45 വയസുള്ള കപ്യാരുൾപ്പെടെ രണ്ടു പേരെക്കൂടി തീവ്രവാദി കുത്തി കൊലപ്പെടുത്തി. ആക്രമണത്തിനിടയിലും ആക്രമണത്തിനുശേഷവും അക്രമി “അളളാഹു അക്ബർ” എന്ന് ആവർത്തിച്ച് ആക്രോശിച്ചെന്നും മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു.
‘എല്ലാവരും സഹോദരർ’ എന്ന പേരിൽ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച പുതിയ ചാക്രികലേഖനം മുന്നോട്ടുവെക്കുന്ന സാഹോദര്യത്തിന്റെ സന്ദേശം സാത്താന്റെ ഉറക്കം കെടുത്തുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് അരങ്ങേറുന്നത്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.