
അനില്‍ ജോസഫ്
തിരുവന്തപുരം : തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പായി മോണ്‍. തോമസ് നെറ്റോയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് എം.സുസപാക്യം വിരമിക്കുന്ന ഒഴിവിലുണ് പുതിയ നിയമനം.
ആര്‍ച്ച് ബിഷപ്പ് സുസപാക്യത്തിന്‍റെ 32 – ാം മെത്രാഭിഷേക വാര്‍ഷിക ദിനത്തില്‍ ദിവ്യബലിക്ക് മുന്നോടിയായി സൂസപാക്യം പിതാവ് തന്നെ പുതിയ മെത്രാന്‍റെ പ്രഖ്യാപനം നടത്തുകയായിരുന്നു. പുതിയ ഇടയന്‍ നമ്മുടെ ഇടയില്‍ നിന്ന് തന്നെയാണെന്ന ആമുഖത്തോടെയാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ നിയമന ഉത്തരവ് വായിച്ചത്. ആദ്യം ഇംഗ്ലീഷിലും തുടര്‍ന്ന് മലയാളത്തിലും നിയമനഉത്തരവ് സൂസപാക്യം പിതാവ് വായിച്ചു.
സുവിശേഷ പ്രസംഗത്തിനായെത്തിയ നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് നെറ്റോ പ്രസംഗത്തിനിടയില്‍ വികാരഭരിതനായി തൊണ്ട ഇടറിയതും വ്യത്യസ്തമായ കാഴ്ചയായി. നിയമന ഉത്തരവ് സൂസപാക്യം പിതാവ് അറിയിക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നെന്നും ദൈവം വ്യക്തിപരമായ യോഗ്യതകള്‍ കണ്ടിട്ടല്ല തന്നെ തെരെഞ്ഞെടുത്തതെന്നും വിളിച്ചവനെ വിളിച്ച ദൈവമാണ് ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം സുവിശേഷ പ്രസംഗത്തില്‍ പറഞ്ഞു.
പുതിയതുറ സ്വദേശിയായ മോണ്‍ തോമസ് നെറ്റോ 1964 ലാണ് ജനിച്ചത്. മോണ്‍.തോമസ് നെറ്റോ തന്‍റെ തിയോളജിയും ഫിലോസഫിയും അലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും ബി എ സോഷ്യോളജി തിരുവന്തപുരം ലയോള കോളേജിലും പൂര്‍ത്തീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബേനിയാന യുണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ മോണ്‍. തോമസ് നെറ്റോ 1989 ല്‍ വൈദികനായി അഭിഷിക്തനായി.
പെരിങ്ങംമല , പാളയം കത്തീഡ്രല്‍, പേട്ട , വലിയതുറ, മുരുക്കുംപുഴ തുടങ്ങിയ ദേവാലയങ്ങളില്‍ ഇടവക വികാരിയായി സേവനം അനുഷ്ടിച്ച അച്ചന്‍ തിരുവനന്തപുരം സെന്‍റ് വിന്‍സെന്‍ഡറ് സെമിനാരി റെക്ടറായും സേവനമനുഷ്ടിച്ചു. 2021 മുതല്‍ കോഡിനേറ്റര്‍ ഓഫ് മിനിസ്ട്രീസിന്‍റെ എപ്പിസ്ക്കോപ്പല്‍ വികാരി പദവിയില്‍ സേവനം അനിഷ്ടിച്ച് വരികയായിരുന്നു. ഏശയ്യന്‍ ഇസബെല്ലാ ദമ്പതികളാണ് മോണ്‍. തോമസ് നെറ്റോയുടെ മാതാപിതാക്കള്‍
കാത്തലിക് വോക്സ് ന്യൂസിന്‍്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാവുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യ്ത് ി്ജോയന്‍്റ് ചെയ്യുക
https://chat.whatsapp.com/KMYSKwGAL9eK6ozQUstMgT
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.