
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം ലത്തീന്‍ രൂപതാ ബിഷപ്പായി മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ പോള്‍ ആന്‍റണി മുല്ലശ്ശേലി തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ് സ്റ്റാന്‍ലി റോമന്‍ വിരമിക്കുന്നതിന്‍റെ ഒഴിവിലാണ് നിയമനം. കൊല്ലം ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലിലും വത്തിക്കാനിലും ഒരേ സമയം പ്രഖ്യാപനം നടത്തി.
ഏഷ്യയിലെ ആദ്യരൂപതയായ കൊല്ലത്തിന്‍റെ നാലാമത് തദ്ദേശീയമെത്രാനായാണ് ഡോക്ടര്‍ പോള്‍ ആന്‍റണി മുല്ലശ്ശേരി തിരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ രൂപത വികാരി ജനറല്‍, രൂപത കുടുംബകോടതി അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുകയായിരുന്നു. തങ്കശ്ശേരി ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ബിഷപ് സ്റ്റാന്‍ലി റോമന്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ അണിയിച്ചു. മുന്‍ ബിഷപ് ജോസഫ്.ജി ഫെര്‍ണാണ്ടസ്, വൈദികര്‍, സന്ന്യസ്തര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തങ്കശ്ശേരി ഹോളിക്രോസ്, വടക്കുംതല, പടപ്പക്കര ഉള്‍പ്പെടെയുള്ള ഇടവകകളില്‍ വികാരിയായും സെന്‍റ് റാഫേല്‍ സെമിനാരി റെക്ടറായും നിയുക്ത ബിഷപ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.
റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ സര്‍വകലാശാലയില്‍ നിന്ന് കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോക്ടര്‍ പോള്‍ മുല്ലശ്ശേരി, കൊല്ലം കാഞ്ഞിരകോട് സ്വദേശിയാണ്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.