
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം ലത്തീന്‍ രൂപതാ ബിഷപ്പായി മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ പോള്‍ ആന്‍റണി മുല്ലശ്ശേലി തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ് സ്റ്റാന്‍ലി റോമന്‍ വിരമിക്കുന്നതിന്‍റെ ഒഴിവിലാണ് നിയമനം. കൊല്ലം ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലിലും വത്തിക്കാനിലും ഒരേ സമയം പ്രഖ്യാപനം നടത്തി.
ഏഷ്യയിലെ ആദ്യരൂപതയായ കൊല്ലത്തിന്‍റെ നാലാമത് തദ്ദേശീയമെത്രാനായാണ് ഡോക്ടര്‍ പോള്‍ ആന്‍റണി മുല്ലശ്ശേരി തിരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ രൂപത വികാരി ജനറല്‍, രൂപത കുടുംബകോടതി അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുകയായിരുന്നു. തങ്കശ്ശേരി ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ബിഷപ് സ്റ്റാന്‍ലി റോമന്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ അണിയിച്ചു. മുന്‍ ബിഷപ് ജോസഫ്.ജി ഫെര്‍ണാണ്ടസ്, വൈദികര്‍, സന്ന്യസ്തര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തങ്കശ്ശേരി ഹോളിക്രോസ്, വടക്കുംതല, പടപ്പക്കര ഉള്‍പ്പെടെയുള്ള ഇടവകകളില്‍ വികാരിയായും സെന്‍റ് റാഫേല്‍ സെമിനാരി റെക്ടറായും നിയുക്ത ബിഷപ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.
റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ സര്‍വകലാശാലയില്‍ നിന്ന് കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോക്ടര്‍ പോള്‍ മുല്ലശ്ശേരി, കൊല്ലം കാഞ്ഞിരകോട് സ്വദേശിയാണ്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.