Categories: Daily Reflection

മാർച്ച് 5: അറിവ്

യേശുവാണ് എന്റെ നാഥനും രക്ഷകനും എന്ന യഥാർത്ഥത്തിലുള്ള അറിവിലേക്ക് വളരാൻ എനിക്ക് സാധിക്കുന്നുണ്ടോ?

ഇന്ന് നാം ശ്രവിക്കുന്നത് യോഹന്നാൻ 7:1-2,10,25-30 ആണ്. ഈ സുവിശേഷഭാഗത്ത് പല തവണ ആവർത്തിച്ചു ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം “അറിയുക”; എന്നുള്ളതാണ്. ഈ അറിവാകട്ടെ ക്രിസ്തുവിനെ കുറിച്ചുള്ളതാണ്. യേശുവിനെക്കുറിച്ച് തങ്ങൾക്കറിയാം എന്നാണ് ജനക്കൂട്ടം പറയുന്നത്. ഗലീലിയിലെ ചെറുപട്ടണമായ നസറത്തിൽ നിന്നുമാണ് ഇവൻ വരുന്നത് എന്ന് തങ്ങൾക്കറിയാം എന്നാണ് ജനം അർത്ഥമാക്കുന്നത്. എന്നാൽ ഈ അറിവിനെ യേശു തിരുത്തുന്നുണ്ട്. നസറത്തിൽ നിന്നാണ് യേശു വരുന്നത് എന്നുള്ളത് പൂർണ്ണമായ അറിവല്ല. കാരണം, യേശു പിതാവിനാൽ അയക്കപ്പെട്ടവനാണ്. യേശു വരുന്നത് പിതാവിൽ നിന്നാണ്.

നമുക്കും യേശുവിനെ കുറിച്ച് അറിവുണ്ട്. അത് ഏതു തരത്തിലുള്ളതാണ് എന്ന് പരിശോധിക്കാം. ഈ ജനത്തിന്റേതുപോലെ ഭാഗികമായ അറിവാണോ നമുക്കുള്ളത്?. എങ്കിൽ, തീർച്ചയായും പൂർണ്ണമായ അറിവിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. യേശു ആരാണെന്ന് അനുഭവ തലത്തിലാണ് നാം അറിവ് സമ്പാദിക്കേണ്ടത്. ബുദ്ധിയുടെ തലത്തിലുള്ള അറിവ് തീർച്ചയായും നമുക്ക് ആവശ്യമാണ്. എന്നാൽ ബുദ്ധിയുടെ തലത്തിൽ മാത്രം ഒതുങ്ങാതെ, അതിനേക്കാൾ  ആഴമേറിയ അറിവ് നേടിയെടുക്കണം. ആ അറിവ് യേശുവുമായുള്ള വ്യക്തിബന്ധത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളു. യേശുവുമായുള്ള വ്യക്തിബന്ധം വളർത്താൻ തിരുസ്സഭ ഒത്തിരിയേറെ അവസരങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഉദാ:വിശുദ്ധ കൂദാശകൾ വളരെ പ്രത്യേകമായി വിശുദ്ധ കുർബാന, വ്യക്തിപരമായും സമൂഹപരമായും ഉള്ള പ്രാർത്ഥനകൾ, വിശുദ്ധ ഗ്രന്ഥ പാരായണം, തുടങ്ങിയവ.

ഇന്നത്തെ സുവിശേഷ ഭാഗം അവസാനിക്കുമ്പോൾ, “ജനക്കൂട്ടത്തിൽ വളരെപ്പേർ അവനിൽ വിശ്വസിച്ചു”; എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്നു. എന്നാൽ തൊട്ടടുത്ത വാചകം ജനക്കൂട്ടത്തിന്റെ ഒരു സംശയം ആണ്: “അവർ ചോദിച്ചു: ക്രിസ്തു വരുമ്പോൾ ഇവൻ പ്രവർത്തിച്ചതിലേറെ അടയാളങ്ങൾ പ്രവർത്തിക്കുമോ?”; ഒരു കാര്യം വ്യക്തം, യേശു ആരാണെന്ന് ഇപ്പോഴും അവർക്കു മനസ്സിലായിട്ടില്ല. അവർ ഇപ്പോഴും ചിന്തിക്കുന്നത്, യേശു കുറെയേറെ അത്ഭുതങ്ങൾ ചെയ്യുന്ന ഒരു അത്ഭുതപ്രവർത്തകൻ എന്ന് മാത്രമാണ്. യേശു തന്നെയാണ് ക്രിസ്തു എന്ന് അവർക്കു ഇപ്പോഴും മനസ്സിലായിട്ടില്ല.

നാമും യേശുവിൽ വിശ്വസിക്കുന്നുണ്ട്. യേശുവാണ് എന്റെ നാഥനും രക്ഷകനും എന്ന യഥാർത്ഥത്തിലുള്ള അറിവിലേക്ക് വളരാൻ എനിക്ക് സാധിക്കുന്നുണ്ടോ?

vox_editor

Share
Published by
vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

2 days ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

2 days ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago