Categories: Daily Reflection

മാർച്ച് 18: നാല് കല്പനകൾ

ഒന്നാമത്തെ പ്രേരകം (motivation) പൊതുവായി ഉള്ളതാണ്; ഓരോ കല്പനയ്ക്കും ബാധകമാണ്. രണ്ടാമത്തെ പ്രേരകം ഓരോ കല്പനയ്ക്കും പ്രത്യേകം ഉള്ളതാണ്

ഇന്നത്തെ ദിവ്യബലിയിലെ സുവിശേഷം, യേശു നൽകുന്ന നാല് കല്പനകളാണ് അവതരിപ്പിക്കുന്നത് (ലൂക്ക 6:36-38). ഈ കല്പനകളുടെ പ്രേരകമായി യേശു നൽകുന്നത് രണ്ടു കാര്യങ്ങൾ ആണ്: 1) പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ മക്കളും കരുണയുള്ളവരായിരിക്കണം; 2) ഓരോ കല്പനയുടെ പാലനത്തിനും അതിന്റേതായ പ്രതിഫലമുണ്ട്. ഒന്നാമത്തെ പ്രേരകം (motivation) പൊതുവായി ഉള്ളതാണ്; ഓരോ കല്പനയ്ക്കും ബാധകമാണ്. രണ്ടാമത്തെ പ്രേരകം ഓരോ കല്പനയ്ക്കും പ്രത്യേകം ഉള്ളതാണ്.

ഒന്നാമത്തെ കല്പന വിധിക്കരുത് എന്നാണ്. ഇത് വ്യക്തിപരമായ തലത്തിലുള്ള വിധിയെയാണ് ഉദ്ദേശിക്കുന്നത്. അതായത്, നമ്മുടെ അനുദിന ജീവിതത്തിൽ എത്രയോ പ്രാവശ്യമാണ് മറ്റുള്ളവരെകുറിച്ച് നാം വിധി പ്രസ്താവിക്കുന്നത്. ചുറ്റുമുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി, അവർ മോശമാണ് അവർ നന്നാകില്ല എന്നൊക്കെയുള്ള നമ്മുടെ വിധികളും മുൻവിധികളും പാടില്ലായെന്നു ഇന്ന് യേശു നമ്മോട് ആവശ്യപ്പെടുന്നു. ഈ കല്പന പാലിച്ചാൽ അതിന്റെ പ്രതിഫലമായി യേശു പറയുന്നത് “നിങ്ങളും വിധിക്കപ്പെടുകയില്ല” എന്നാണ്. ഇതിൽ ആരുടെ വിധിയിൽ നിന്നാണ് നാം ഒഴിവാക്കപ്പെടുന്നത് എന്ന് പറയുന്നില്ല: ദൈവത്തിന്റെ വിധിയിൽ (അന്ത്യവിധി) നിന്നോ അതോ മറ്റുള്ളവരുടെ വിധിയിൽ നിന്നോ. രണ്ടും ആകാവുന്നതാണ്. എന്നാൽ ദൈവത്തിന്റെ വിധിയിൽ നിന്നുള്ള ഒഴിവാണ് കൂടുതൽ അർത്ഥവത്താകുന്നത്. നീ വിധിക്കാതിരുന്നാൽ ദൈവവും നിന്നെ വിധിക്കുകയില്ല.

രണ്ടാമത്തെ കല്പന കുറ്റാരോപണം നടത്തരുത് എന്നാണ്. ഏതു സാഹചര്യത്തിൽ എങ്ങനെയുള്ളവരെ കുറ്റം ആരോപിക്കരുത് എന്നൊന്നും വിശദമാക്കുന്നില്ല. അതായത്, ഒരു കാരണവശാലും ഒരു സാഹചര്യത്തിലും ആരെയും കുറ്റം ആരോപിക്കരുത്. അതിനു പ്രതിഫലമായി പറയുന്നത്, “നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല”. ഇവിടെയും ആരുടെ കുറ്റാരോപണത്തിൽ നിന്നാണ് ഒഴിവാക്കപ്പെടുന്നതെന്നു പറയുന്നില്ല. എന്നാൽ “ദൈവം നിന്നിൽ കുറ്റം ആരോപിക്കുകയില്ല” എന്ന് നമുക്ക് മനസ്സിലാക്കാം.

മൂന്നാമത്തെ കല്പന ക്ഷമിക്കുവാൻ ആവശ്യപ്പെടുന്നു. ആദ്യത്തെ രണ്ടു കല്പനകളും പാലിക്കണമെങ്കിൽ ആദ്യം വേണ്ടത് ക്ഷമയാണ്. മറ്റുള്ളവരോട് അവരുടെ കുറ്റങ്ങളും കുറവുകളും ക്ഷമിച്ചാൽ മാത്രമേ അവരെ വിധിക്കാതിരിക്കാനും കുറ്റം ആരോപിക്കാതിരിക്കാനും നമുക്ക് സാധിക്കൂ. അതുകൊണ്ട്, ഈ മൂന്നു കല്പനകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ കല്പനയുടെ പ്രേരകമായി പറയുന്നത് “നിങ്ങളോടും ക്ഷമിക്കപ്പെടും” എന്നാണ്. ഇവിടെയും നമുക്ക് മനസ്സിലാക്കവുന്നതു, നമ്മോടു ക്ഷമിക്കുന്നതു ദൈവം തന്നെയാണ്.

നാലാമത്തെ കല്പന കൊടുക്കുവാൻ നിർദേശിക്കുന്നു. കൊടുക്കുന്നവന് വലിയ അളവിൽ തിരികെ കിട്ടും. വിധിക്കാതിരിക്കുന്നതും, കുറ്റമാരോപിക്കാതിരിക്കുന്നതും, ക്ഷമിക്കുന്നതും, കൊടുക്കുന്നതുമെല്ലാം നാം നമ്മുടെ സഹോദരരോട് കാണിക്കുന്ന ഉദാരതയാണ്. ഇവിടെ നാം മനസ്സിലാക്കുന്ന കാര്യം, നാം നമ്മുടെ സഹോദരരോട് കാണിക്കുന്ന മഹാമനസ്കതയ്ക് പ്രതിഫലം നൽകുന്നത് ദൈവം തന്നെയാണ്. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പരിഗണിക്കാതെ അവരോട് ഉദാരതയോടെ പെരുമാറാനുള്ള ഹൃദയവിശാലത സ്വന്തമാക്കി യഥാർത്ഥ ക്രിസ്തുശിഷ്യരായി മാറാം.

vox_editor

Share
Published by
vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago