
ഫാ.തോമസ് പഴവക്കാട്ടിൽ
പൊടിമറ്റം: രക്ഷയുടെ മാർഗ്ഗമായി സഹനങ്ങൾ ജീവിതത്തിൽ ഏറ്റെടുക്കണമെന്ന് വിജയപുരം രൂപതാധ്യക്ഷൻ ഡോ.സെബാസ്റ്റിയൻ തെക്കത്തേച്ചേരിൽ. ജീവിതത്തിൽ സഹനങ്ങൾ കുരിശുകൾക്കും കഷ്ടപ്പാടുകൾക്കും പ്രസക്തിയുണ്ടാകണം. രക്ഷയുടെ മാർഗ്ഗമായി കുരിശിനെയും സഹനങ്ങളെയും ജീവിതത്തിൽ കണ്ടുമുട്ടുന്നവരായി നാം മാറണമെന്നും വിജയപുരം രൂപതാ മെത്രാൻ സെബാസ്റ്റ്യൻ പിതാവ് ഉദ്ബോധിപ്പിച്ചു. 29 -മത് പൊടിമറ്റം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യൻ പിതാവ്. ബുധനാഴ്ച്ച ആരംഭിച്ച പൊടിമറ്റം ബൈബിൾ കൺവെൻഷൻ ഞായറാഴ്ച അവസാനിക്കും.
നമ്മുടെ നാട് ഒരു വലിയ പ്രളയത്തിന് ശേഷം ഒരു വലിയ വരൾച്ചയെ നേരിടുകയാണ്. എന്നാൽ അതിലും വലിയ വരൾച്ച മനുഷ്യന്റെ ഹൃദയത്തിലും മനസ്സിലുമാണ്. ഈ വരൾച്ചയിൽ കുളിർമയേകുവാൻ നാം ദൈവവചനം ശ്രവിക്കണം. വചനമാവുകയും വചനമേകുന്നവരുമായി നാം മാറണം. ദൈവവചനം ശ്രവിക്കുന്നതിനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ഓരോ കൺവെൻഷനുകൾക്കു കഴിയണമെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
ഫാ.ആന്റണി പയ്യപ്പള്ളി വി.സി, ഫാ.തോമസ് പഴവക്കാട്ടിൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമ്മികരായി. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ഫാ.ആന്റണി പയ്യപ്പള്ളി വി.സി. വിശുദ്ധ കുർബാന അർപ്പിച്ചു. വൈകിട്ട് 3.45-ന് കുരിശിന്റെ വഴിയും, 4.30-ന് ജപമാലയും, ആറിന് വചന പ്രഘോഷണം, ആരാധന ഇങ്ങനെയാണ് ക്രമീകരണം. കുമ്പസാരം, കൗൺസിലിങ് എന്നീ ശുശ്രൂഷകൾക്കും സൗകര്യമുണ്ടായിരിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.