Categories: Daily Reflection

മാർച്ച് 5: അറിവ്

യേശുവാണ് എന്റെ നാഥനും രക്ഷകനും എന്ന യഥാർത്ഥത്തിലുള്ള അറിവിലേക്ക് വളരാൻ എനിക്ക് സാധിക്കുന്നുണ്ടോ?

ഇന്ന് നാം ശ്രവിക്കുന്നത് യോഹന്നാൻ 7:1-2,10,25-30 ആണ്. ഈ സുവിശേഷഭാഗത്ത് പല തവണ ആവർത്തിച്ചു ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം “അറിയുക”; എന്നുള്ളതാണ്. ഈ അറിവാകട്ടെ ക്രിസ്തുവിനെ കുറിച്ചുള്ളതാണ്. യേശുവിനെക്കുറിച്ച് തങ്ങൾക്കറിയാം എന്നാണ് ജനക്കൂട്ടം പറയുന്നത്. ഗലീലിയിലെ ചെറുപട്ടണമായ നസറത്തിൽ നിന്നുമാണ് ഇവൻ വരുന്നത് എന്ന് തങ്ങൾക്കറിയാം എന്നാണ് ജനം അർത്ഥമാക്കുന്നത്. എന്നാൽ ഈ അറിവിനെ യേശു തിരുത്തുന്നുണ്ട്. നസറത്തിൽ നിന്നാണ് യേശു വരുന്നത് എന്നുള്ളത് പൂർണ്ണമായ അറിവല്ല. കാരണം, യേശു പിതാവിനാൽ അയക്കപ്പെട്ടവനാണ്. യേശു വരുന്നത് പിതാവിൽ നിന്നാണ്.

നമുക്കും യേശുവിനെ കുറിച്ച് അറിവുണ്ട്. അത് ഏതു തരത്തിലുള്ളതാണ് എന്ന് പരിശോധിക്കാം. ഈ ജനത്തിന്റേതുപോലെ ഭാഗികമായ അറിവാണോ നമുക്കുള്ളത്?. എങ്കിൽ, തീർച്ചയായും പൂർണ്ണമായ അറിവിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. യേശു ആരാണെന്ന് അനുഭവ തലത്തിലാണ് നാം അറിവ് സമ്പാദിക്കേണ്ടത്. ബുദ്ധിയുടെ തലത്തിലുള്ള അറിവ് തീർച്ചയായും നമുക്ക് ആവശ്യമാണ്. എന്നാൽ ബുദ്ധിയുടെ തലത്തിൽ മാത്രം ഒതുങ്ങാതെ, അതിനേക്കാൾ  ആഴമേറിയ അറിവ് നേടിയെടുക്കണം. ആ അറിവ് യേശുവുമായുള്ള വ്യക്തിബന്ധത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളു. യേശുവുമായുള്ള വ്യക്തിബന്ധം വളർത്താൻ തിരുസ്സഭ ഒത്തിരിയേറെ അവസരങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഉദാ:വിശുദ്ധ കൂദാശകൾ വളരെ പ്രത്യേകമായി വിശുദ്ധ കുർബാന, വ്യക്തിപരമായും സമൂഹപരമായും ഉള്ള പ്രാർത്ഥനകൾ, വിശുദ്ധ ഗ്രന്ഥ പാരായണം, തുടങ്ങിയവ.

ഇന്നത്തെ സുവിശേഷ ഭാഗം അവസാനിക്കുമ്പോൾ, “ജനക്കൂട്ടത്തിൽ വളരെപ്പേർ അവനിൽ വിശ്വസിച്ചു”; എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്നു. എന്നാൽ തൊട്ടടുത്ത വാചകം ജനക്കൂട്ടത്തിന്റെ ഒരു സംശയം ആണ്: “അവർ ചോദിച്ചു: ക്രിസ്തു വരുമ്പോൾ ഇവൻ പ്രവർത്തിച്ചതിലേറെ അടയാളങ്ങൾ പ്രവർത്തിക്കുമോ?”; ഒരു കാര്യം വ്യക്തം, യേശു ആരാണെന്ന് ഇപ്പോഴും അവർക്കു മനസ്സിലായിട്ടില്ല. അവർ ഇപ്പോഴും ചിന്തിക്കുന്നത്, യേശു കുറെയേറെ അത്ഭുതങ്ങൾ ചെയ്യുന്ന ഒരു അത്ഭുതപ്രവർത്തകൻ എന്ന് മാത്രമാണ്. യേശു തന്നെയാണ് ക്രിസ്തു എന്ന് അവർക്കു ഇപ്പോഴും മനസ്സിലായിട്ടില്ല.

നാമും യേശുവിൽ വിശ്വസിക്കുന്നുണ്ട്. യേശുവാണ് എന്റെ നാഥനും രക്ഷകനും എന്ന യഥാർത്ഥത്തിലുള്ള അറിവിലേക്ക് വളരാൻ എനിക്ക് സാധിക്കുന്നുണ്ടോ?

vox_editor

Share
Published by
vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago