
ഫാ.ഷിന്റോ വെളീപ്പറമ്പിൽ
വിജയപുരം: വിജയപുരം രൂപതാംഗമായ സാം സൈമൺ ജോർജ് IFTA സിനിമ യൂണിയന്റെ 2019-ലെ മികച്ച സംഗീത സംവിധായകൻ അവാർഡിന് അർഹനായി. വിജയപുരം രൂപതയ്ക്കും പൊടിമറ്റം സെന്റ്.ജോസഫ് ഇടവകയ്ക്കും അഭിമാന നിമിഷം.
കഴിഞ്ഞ 7 വർഷമായി മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്തുവരികയാണ് സാം സൈമൺ ജോർജ്. ഇതിനോടകം 60- ലധികം സിനിമകളിൽ വിവിധ സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരസ്യങ്ങളും, ക്രിസ്തീയ ആത്മീയ ഗാനങ്ങൾക്കും സംഗീതം പകർന്ന് മികവ് തെളിയിച്ചിട്ടുണ്ട്.
2012 ചെന്നൈയിൽ sound Engineering കോഴ്സ് പൂർത്തീകരിച്ച ശേഷം, പ്രസിദ്ധ സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ കൂടെ പ്രവർത്തിച്ചാണ് സിനിമാ ലോകത്തിലേക്കുള്ള പ്രവേശനം. തുടർന്ന്, മറ്റു നിരവധി സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ചു. പരിചയ സമ്പന്നത 2015-മുതൽ നിരവധി തവണ ഹ്രസ്വചിത്രങ്ങളിലെ സംഗീത സംവിധായകനുള്ള അവാർഡ് സാം സൈമണ് നേടിക്കൊടുത്തിട്ടുണ്ട്.
ഇപ്പോൾ 2019-ൽ സാമിനെ “IFTA” മലയാളം സിനിമ യൂണിയൻ സംഘടിപ്പിച്ച നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നിന്നും മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തിരിക്കുന്നു. അവാർഡിനർഹമായ ചിത്രം “കുഞ്ഞിരാമൻ”.
ദേവാലയങ്ങളിൽ ഗായസംഘത്തോടൊപ്പം key board വായിച്ചാണ് സംഗീത-കലാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2018-ൽ വളരെ പ്രസിദ്ധിനേടിയ, ഫാ.ബിനോജ് മുളവരിക്കൽ സംഗീതവും രചനയും നിർവ്വഹിച്ച മരിയൻ ഭക്തി ഗാനമായ “അമ്മേ എന്റെ അമ്മേ, എന്റെ ഈശോയുടെ അമ്മേ” എന്ന ഗാനത്തിന് orchastration നിർവഹിച്ചിരുന്നത് സാം ആയിരുന്നു.
മാതാപിതാക്കൾ തന്റെ ജീവിതത്തിൽ മികച്ച വഴികാട്ടികളാണെന്ന് സാം സൈമൺ ജോർജ് അഭിമാനത്തോടെ പറയുന്നു. സാമിന്റെ പിതാവ് സൈമണും മാതാവ് അന്നമ്മയുമാണ്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.