
സ്വന്തം ലേഖകൻ
മാഹി: ഉത്തര കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ദേവാലയത്തിലെ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ മഹോത്സവത്തിന് സമാപനമായി. തിരുനാൾ സമാപന ദിനമായ ഒക്ടോബർ 22 വ്യാഴാഴ്ച ഇടവക വികാരി റവ.ഡോ. ജെറോം ചിങ്ങന്തറയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും, തുടർന്ന് വിശുദ്ധ അമ്മത്രേസ്യയുടെ നൊവേനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു. സഹവികാരി ഫാ.ജോസഫ് അനിൽ വചനപ്രഘോഷണം നടത്തി.
22 വ്യാഴാഴ്ച രാവിലെ 7 മണിക്ക് ഫാ.ജോസ് യേശുദാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും വിശുദ്ധ അമ്മത്രേസ്യയുടെ നൊവേനയും ഉണ്ടായിരുന്നു. തിരുനാൾദിന സമാപന ദിവ്യബലിക്ക് ശേഷം വി.അമ്മത്രേസ്യയുടെ അൽഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു. കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ പ്രതിക്ഷണത്തിന് ശേഷം വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം ഉച്ചയ്ക്ക് 2 മണിയോട് കൂടി രഹസ്യ അറയിലേക്ക് മാറ്റപ്പെട്ടു.
തുടർന്ന്, ഇടവക വികാരിയുടെ നേതൃത്വത്തിൽ തിരുനാൾകൊടി ഇറക്കിയതോടുകൂടിയാണ് തിരുനാളിന് ഔദ്യോഗിക സമാപനമായത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് ക്രമീകരണങ്ങൾ ചെയ്തത് ഇടവക വികാരി ഫാ.ജെറോം ചിങ്ങന്തറയുടെ നേതൃത്വത്തിൽ സഹവികാരി ഫാ.ജോസഫ് അനിലും, ഡീക്കൻ ആന്റെണി തോമസും, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവേലും, പാരിഷ് കൗൺസിൽ അംഗങ്ങളുമായിരുന്നു.
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
This website uses cookies.