
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: മാധ്യമപ്രവർത്തകർ സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുമ്പോൾ
പ്രവാചക ദൗത്യത്തിൽ പങ്കുചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. അതുകൊണ്ടുതന്നെ, ഒരു സംഭവത്തെ മാധ്യമവത്ക്കരിക്കുമ്പോൾ പ്രവാചക ദൗത്യത്തോടും ധൈര്യത്തോടുംകൂടെ മാധ്യമപ്രവർത്തകർ സത്യത്തിനും നീതിക്കുമായി നിലകൊള്ളുകയും സംഭവങ്ങളെ കൈകാര്യംചെയ്യുകയും വേണമെന്ന് പാപ്പാ ഉത്ബോധിപ്പിക്കുന്നു.
പ്രസിദ്ധ ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായിരുന്ന, ബിയാജ്യോ ആഗ്നസിന്‍റെ നാമത്തിൽ സ്ഥാപിതമായ രാജ്യന്തര പത്രപ്രവർത്തന പുരസ്ക്കാര സമിതിക്കൊപ്പം ഒത്തുചേർന്ന മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. വിവരസാങ്കേതികതയുടെ വർണ്ണപ്പൊലിമയിലും ശബ്ദധോരണയിലും മൂല്യങ്ങൾ മുങ്ങിപ്പോവുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ആധുനിക സാങ്കേതികത വിദ്യകൾ മാധ്യമലോകത്ത് ശക്തിപ്പെടുകയും, അതിന്‍റെ രൂപപരിണാമം ധൃതഗതിയിൽ സംഭവിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഈ സാങ്കേതിക വിദ്യകൾ യഥാർത്ഥമായ അറിവിനെ ഞെക്കിഞെരുക്കുന്ന അപകടമായ അവസ്ഥയും നിലനിൽക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
കടപ്പാട് : ഫാ. വില്യം നെല്ലിക്കൽ
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.